തൊഴില്‍ശേഷിയുടെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനിച്ചത് ഫയൽ
Business

160 കോടി ഡോളറിന്റെ നഷ്ടം; ഇന്റല്‍ 15,000 ജീവനക്കാരെ പിരിച്ചുവിടുന്നു

അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ 15000 ജീവക്കാരെ പിരിച്ചുവിടാന്‍ പോകുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ 15000 ജീവക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ചെലവ് ചുരുക്കുന്നതിനും എന്‍വിഡിയ,എഎംഡി പോലുള്ള കമ്പനികള്‍ക്കെതിരെ ശക്തമായ മത്സരം കാഴ്ചവെയ്ക്കുന്നതിനുമാണ് തൊഴില്‍ശേഷിയുടെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് കമ്പനി പ്രഖ്യാപിച്ചു.

2025ല്‍ ആയിരം കോടി ഡോളര്‍ ലാഭിക്കുന്നതിന് വേണ്ടിയാണ് കടുത്ത തീരുമാനമെടുത്തതെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ കമ്പനി സിഇഒ പാറ്റ് ഗെല്‍സിംഗര്‍ പറഞ്ഞു. നിരാശപ്പെടുത്തുന്നതാണ് കഴിഞ്ഞ പാദത്തിലെ ഇന്റലിന്റെ വരുമാന കണക്കുകള്‍. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 160 കോടി ഡോളറിന്റെ നഷ്ടമാണ് നേരിട്ടത്. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപ്ലവത്തിന്റെ തുടക്കമായ 1968ലാണ് ചിപ്പ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടുത്ത ആഴ്ച, ജീവനക്കാര്‍ക്കായി ഇന്റല്‍ ഒരു 'മെച്ചപ്പെട്ട റിട്ടയര്‍മെന്റ് ഓഫര്‍' പ്രഖ്യാപിക്കുമെന്ന് പാറ്റ് ഗെല്‍സിംഗര്‍ പറഞ്ഞു. 'ഈ തീരുമാനം എന്റെ കരിയറില്‍ ഞാന്‍ എടുത്ത ഏറ്റവും കടുത്ത തീരുമാനമാണിത്. ഇത് എന്നെ വേദനിപ്പിക്കുന്നതുമാണ്'- അദ്ദേഹം പറഞ്ഞു. പിരിച്ചുവിടലുകളില്‍ ഭൂരിഭാഗവും ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി സ്റ്റോക്ക് ഡിവിഡന്റ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഓഹരി വിപണിയില്‍ കനത്ത ഇടിവാണ് കമ്പനി നേരിട്ടത്. ഇന്നലെ 19 ശതമാനമാണ് ഇടിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT