എല്‍എംഎല്‍ വെസ്പ / യൂട്യൂബ് ചിത്രം 
Business

അന്നത്തെ എല്‍എംഎല്‍ ഇനി പുതിയ രൂപത്തില്‍; ഇലക്ട്രിക് വാഹനം വിപണിയിലേക്ക് 

അടുത്തിടെ ചെക്ക് കമ്പനിയായ ജാവ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ഒരുകാലത്ത് റോഡുകളിലെ സജീവ സാന്നിധ്യമായിരുന്നു എല്‍എംഎല്‍ വെസ്പ സ്‌കൂട്ടര്‍. മോട്ടോര്‍ വാഹനരംഗത്ത് ഉണ്ടായ മാറ്റങ്ങളെ തുടര്‍ന്ന് ബൈക്കുകളോടായി പിന്നീട് യുവാക്കളുടെ കമ്പം. പെട്രോളിന് ഓരോ ദിവസം കഴിയുന്തോറും വില വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ വിപണി നിലനിര്‍ത്താന്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയാനുള്ള ശ്രമത്തിലാണ് എല്ലാ വാഹനനിര്‍മ്മാതാക്കള്‍. ഇത് അവസരമായി കണ്ട് വിപണിയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് എല്‍എംഎല്‍.

അടുത്തിടെ ചെക്ക് കമ്പനിയായ ജാവ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. മഹീന്ദ്രയുമായി സഹകരിച്ചാണ് ജാവ ബൈക്കുകള്‍ വിപണിയില്‍ ഇറക്കിയത്. ചേതക്കും സമാനമായരീതിയില്‍ ഇന്ത്യന്‍ വിപണിയില്‍ സജീവമാകാന്‍ ശ്രമിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇലക്ട്രിക് വാഹനരംഗം അവസരമായി കണ്ട് എല്‍എംഎല്ലിന്റെയും കടന്നുവരവ്. എല്‍എംഎല്‍ ഇലക്ട്രിക് എന്ന പേരില്‍ വാഹനം വിപണിയില്‍ ഇറക്കാനാണ് ആലോചന. നേരത്തെ വെസ്പ കമ്പനിയുമായി ചേര്‍ന്നാണ് എല്‍എംഎല്‍ സ്‌കൂട്ടറുകള്‍ വിപണിയില്‍ എത്തിച്ചിരുന്നത്. എന്നാല്‍ ഇലക്ട്രിക് വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

1972ലാണ് എല്‍എംഎല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1983ല്‍ 100 സിസി സ്‌കൂട്ടറിന്റെ ഉല്‍പ്പാദനം ആരംഭിച്ചാണ് വിപണിയില്‍ സജീവമായത്. ഇറ്റലായിന്‍ കമ്പനിയായ വെസ്പയുമായി സഹകരിച്ചാണ് സ്‌കൂട്ടര്‍ നിര്‍മ്മിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ്

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

SCROLL FOR NEXT