22,000 പോയിന്റിന് മുകളിലാണ് നിഫ്റ്റി ഫയല്‍ ചിത്രം
Business

പ്രതീക്ഷയുടെ ചിറകിലേറി ഓഹരി വിപണി; സെന്‍സെക്‌സ് ആയിരം പോയിന്റ് മുന്നേറി, 73,000ന് മുകളില്‍

ഇന്നലെ കൂപ്പുകുത്തിയായ ഓഹരിവിപണി ഇന്ന് തിരിച്ചുകയറി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്നലെ കൂപ്പുകുത്തിയായ ഓഹരിവിപണി ഇന്ന് തിരിച്ചുകയറി. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളാണ് വിപണിയില്‍ പ്രതിഫലിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ആയിരത്തോളം പോയിന്റ് നേട്ടത്തോടെ 73000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നാണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 22,000 പോയിന്റിന് മുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ നിന്ന് വ്യത്യസ്തമായ തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് സെന്‍സെക്‌സ് 4,389 പോയിന്റാണ് താഴ്ന്നത്. 5.74 ശതമാനത്തിന്റെ തകര്‍ച്ചയോടെ രണ്ടുമാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സെന്‍സെക്‌സ് എത്തി. വ്യാപാരത്തിനിടെ ആറായിരം പോയിന്റ് താഴ്ന്ന ശേഷമാണ് രണ്ടായിരം പോയിന്റ് തിരികെ പിടിച്ചത്. ഇന്നലെ നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. 1379 പോയിന്റാണ് താഴ്ന്നത്. ഓഹരികളുടെ മൂല്യത്തില്‍ വലിയ തോതില്‍ ഇടിവ് ഉണ്ടായത് അവസരമായി കണ്ട് ഓഹരികള്‍ വാങ്ങി കൂട്ടിയതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി എന്നിവയാണ് നേട്ടം ഉണ്ടാക്കിയത്. എസ്ബിഐ, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT