സെന്‍സെക്‌സ് 800 പോയിന്റ് മുന്നേറി പ്രതീകാത്മക ചിത്രം
Business

തിരിച്ചുകയറി ഓഹരി വിപണി; സെന്‍സെക്‌സ് 800 പോയിന്റ് മുന്നേറി; ഫാര്‍മ ഓഹരികള്‍ 'പച്ചയില്‍'

ഇന്നലെ ലാഭമെടുപ്പിനെ തുടര്‍ന്ന് കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് തിരിച്ചുകയറി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്നലെ ലാഭമെടുപ്പിനെ തുടര്‍ന്ന് കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 800ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിഫ്റ്റി 24900 എന്ന സൈക്കോളജിക്കല്‍ ലെവല്‍ കടന്ന് മുന്നേറി.

ഇന്നലെ വിദേശനിക്ഷേപകര്‍ വില്‍പ്പനക്കാരായതാണ് വിപണിക്ക് വിനയായത്. അസംസ്‌കൃത എണ്ണവില ഉയരുന്നത് അടക്കമുള്ള ഘടകങ്ങളും വിപണിക്ക് പ്രതികൂലമായി. എന്നാല്‍ ഇന്ന് ഏഷ്യന്‍ വിപണിയില്‍ നിന്നുള്ള അനുകൂല സാഹചര്യം അടക്കമുള്ള ഘടകങ്ങള്‍ തിരിച്ചുവരാന്‍ വിപണിക്ക് പ്രേരണയാകുകയായിരുന്നു. ഇന്നലെ കനത്ത ഇടിവ് നേരിട്ട ചെറുകിട, ഇടത്തരം ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

സെക്ടര്‍ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത് ഫാര്‍മ ഓഹരികളാണ്. നിഫ്റ്റി ഫാര്‍മ 1.7 ശതമാനമാണ് മുന്നേറിയത്. ഭാരത് ഇലക്ട്രോണിക്‌സ്, ബജാജ് ഓട്ടോ, സിപ്ല, സണ്‍ഫാര്‍മ ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ശ്രീറാം ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. 9 പൈസയുടെ നഷ്ടത്തോടെ 85.67ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അമേരിക്കന്‍ ട്രഷറി വരുമാനം വര്‍ധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് വിനയായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു; 'വെടിയുണ്ട ഇടതുനെഞ്ചില്‍ തുളച്ചുകയറി'; സിജെ റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

4, 4, 4, 6, 4, 6... സഞ്ജു മങ്ങിയ ഗ്രീന്‍ഫീല്‍ഡില്‍ 'തീ' പിടിപ്പിച്ച് പടർന്നു കയറി ഇഷാൻ കിഷൻ!

JEE Main 2026 Session 2: രജിസ്ട്രേഷൻ ഫെബ്രുവരി ഒന്നിന് ആരംഭിക്കും,ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; അധ്യാപകന് 161 വര്‍ഷം തടവും പിഴയും

SCROLL FOR NEXT