പുതിയ സാമൂഹിക സുരക്ഷാ നിയമം ആലോചനയില്‍ പ്രതീകാത്മക ചിത്രം
Business

സ്വകാര്യ കമ്പനികളും ഒഴിവുകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണം; പുതിയ സാമൂഹിക സുരക്ഷാ നിയമം ആലോചനയില്‍

സ്വകാര്യ കമ്പനികള്‍ സാധാരണയായി ഒഴിവുള്ള തസ്തികകള്‍ ലിങ്ക്ഡ്ഇന്‍ അടക്കമുള്ള വിവിധ പ്ലാറ്റ്‌ഫോമുകള്‍ വഴി പരസ്യം നല്‍കിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വകാര്യ കമ്പനികള്‍ സാധാരണയായി ഒഴിവുള്ള തസ്തികകള്‍ ലിങ്ക്ഡ്ഇന്‍ അടക്കമുള്ള വിവിധ പ്ലാറ്റ്‌ഫോമുകള്‍ വഴി പരസ്യം നല്‍കിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. എന്നാല്‍ സമീപഭാവിയില്‍ തന്നെ ഒഴിവുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ സര്‍ക്കാരിനെ നിര്‍ബന്ധമായി അറിയിക്കേണ്ടതായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനായി 1959 ലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമത്തിന് പകരം പുതിയ സാമൂഹിക സുരക്ഷാ നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് വിവരം.

ഒഴിവുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിനുള്ള ഔപചാരിക സംവിധാനം സ്ഥാപിക്കുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിയമം കര്‍ശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് തൊഴില്‍ ചട്ടങ്ങള്‍ പരിഷ്‌കരിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. കമ്പനികള്‍ ജോലി ഒഴിവുകള്‍ സര്‍ക്കാരിനെ കൃത്യമായി അറിയിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയാണ് പുതിയ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

നിയമം പാലിക്കല്‍ ഉറപ്പാക്കാന്‍, നിയമലംഘനത്തിനുള്ള പിഴകളില്‍ ഗണ്യമായ വര്‍ധന വരുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പിഴ 100 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്താനാണ് സാധ്യത. തൊഴില്‍ രീതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇതുവഴി സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

SCROLL FOR NEXT