ഒല സ്‌കൂട്ടര്‍ IMAGE CREDIT/ OLA ELECTRIC
Business

7250 കോടി ലക്ഷ്യം; ഒലയുടെ ഐപിഒയ്ക്ക് സെബിയുടെ അനുമതി

പ്രാഥമിക ഓഹരിവില്‍പ്പനയിലൂടെ (ഐപിഎം) ഫണ്ട് സമാഹരണം നടത്താന്‍ പ്രമുഖ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക്കിന് സെബിയുടെ അനുമതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രാഥമിക ഓഹരിവില്‍പ്പനയിലൂടെ (ഐപിഎം) ഫണ്ട് സമാഹരണം നടത്താന്‍ പ്രമുഖ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക്കിന് സെബിയുടെ അനുമതി. ഐപിഒയിലൂടെയും ഓഫര്‍ ഫോര്‍ സെയിലിലൂടെയും 7250 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

ഐപിഒയിലൂടെ 5500 കോടി രൂപ സമാഹരിക്കുമെന്ന് സെബിയില്‍ കമ്പനിയുടെ ഫയലിംഗില്‍ പറയുന്നു. ഓഫര്‍ ഫോര്‍ സെയിലിലൂടെ 1750 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 2023 ഡിസംബറിലാണ് ഐപിഒയിലൂടെയുള്ള ഫണ്ട് സമാഹരണത്തിന് കമ്പനി സെബിയെ സമീപിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

9.52 കോടി ഓഹരികള്‍ വിപണിയില്‍ ഇറക്കി പണം സമാഹരിക്കാനാണ് കമ്പനിയുടെ പദ്ധതി. നിലവില്‍ സതീഷ് മേത്തയ്ക്ക് കമ്പനിയില്‍ 41.92 ശതമാനം ഓഹരിയും ബിസി ഇന്‍വെസ്റ്റ്മെന്റിന് 13.09 ശതമാനം ഓഹരിയുമുണ്ട്. ഒല ആദ്യത്തെ ഇലക്ട്രിക് മോഡല്‍ 'ട1 Pro' 2021 ഓഗസ്റ്റിലാണ് അവതരിപ്പിച്ചത്. നിലവില്‍ പോര്‍ട്ട്‌ഫോളിയോയില്‍ 5 സ്‌കൂട്ടര്‍ മോഡലുകളാണ് ഉള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT