ഒറ്റയടിക്ക് 608 പോയിന്റിന്റെ ഇടിവാണ് സെന്‍സെക്‌സ് നേരിട്ടത് പ്രതീകാത്മക ചിത്രം
Business

ഒറ്റയടിക്ക് ഒലിച്ചുപോയത് നാലുലക്ഷം കോടി രൂപ, ഓഹരി വിപണിയില്‍ അഞ്ചാംദിവസവും ഇടിവ്; സെന്‍സെക്‌സ് 72,000ല്‍ താഴെ

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 72,000 പോയിന്റ് എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെ പോയി. ഒറ്റയടിക്ക് 608 പോയിന്റിന്റെ ഇടിവാണ് സെന്‍സെക്‌സ് നേരിട്ടത്.

നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി. 22000 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെയാണ് നിഫ്റ്റി. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിന് പുറമേ ലാഭമെടുപ്പും യുഎസ് കടപ്പത്രവിപണിയില്‍ നിന്നുള്ള ലാഭം ഉയര്‍ന്നതും വിപണിയെ സ്വാധീനിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ നാലുലക്ഷം കോടിയില്‍പ്പരം രൂപയാണ് നിക്ഷേപകര്‍ക്ക് ഉണ്ടായ നഷ്ടം. ഇന്നലെ വിപണി ക്ലോസ് ചെയ്തപ്പോള്‍ 393.38 ലക്ഷം കോടി രൂപയായിരുന്നു നിക്ഷേപകരുടെ മൊത്തം ഓഹരി മൂല്യം. ഇത് ഇന്ന് രാവിലെ 389 ലക്ഷം കോടി രൂപയായാണ് കുറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, ടിസിഎസ്, എല്‍ ആന്റ് ടി, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. സെന്‍സെക്‌സിലെ 30 ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT