ഇലോൺ മസ്ക്/ഫയല്‍ 
Business

പറഞ്ഞ വിലയ്ക്കു തന്നെ ട്വിറ്റര്‍ വാങ്ങും; പ്രഖ്യാപനവുമായി മസ്‌ക്, കുതിച്ചുയര്‍ന്ന് ഓഹരി

ട്വിറ്റര്‍ കമ്പനിക്ക് അയച്ച കത്തിലാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. ഇതു കമ്പനി സ്ഥിരീകരിച്ചതോടെ ട്വിറ്ററിന്റെ ഓഹരി വില 23 ശതമാനം ഉയര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

സാന്‍ഫ്രാന്‍സിസ്‌കോ: പറഞ്ഞ വിലയ്ക്കു തന്നെ ട്വിറ്റര്‍ വാങ്ങാന്‍ സന്നദ്ധനാണെന്ന്, ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ കമ്പനിക്ക് അയച്ച കത്തിലാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. ഇതു കമ്പനി സ്ഥിരീകരിച്ചതോടെ ട്വിറ്ററിന്റെ ഓഹരി വില 23 ശതമാനം ഉയര്‍ന്നു.

മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് മസ്‌ക് ഇടപാടില്‍നിന്നു പിന്തിരിഞ്ഞതോടെ ട്വിറ്റര്‍ കേസുമായി കോടതിയില്‍ എത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മ്‌സ്‌ക് കത്ത് അയച്ചതെന്നാണ് സൂചന. ഓഹരിക്ക് 54.20 ഡോളര്‍ എന്ന വിലയാണ് കരാര്‍ പ്രകാരം മ്‌സക് അംഗീകരിച്ചിരിക്കുന്നതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.

ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള മസ്‌കിന്റെ നീക്കം കഴിഞ്ഞമാസം ഓഹരിയുടമകള്‍ അംഗീകരിച്ചിരുന്നു. 3.67 ലക്ഷം കോടി രൂപയ്ക്കാണ് (4400 കോടി ഡോളര്‍) കമ്പനി ഏറ്റെടുക്കാന്‍ ഇലോണ്‍ മസ്‌ക് കരാര്‍ ഒപ്പുവച്ചത്. എന്നാല്‍ ഈ കരാര്‍ അവസാനിപ്പിച്ചതായി ജൂലൈയില്‍ പ്രഖ്യാപിക്കുകയായിരുന്നു. 

ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച യഥാര്‍ഥ കണക്കുകള്‍ നല്‍കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മസ്‌കിന്റെ പിന്മാറ്റം. തന്റെ ട്വീറ്റുകള്‍ക്കുള്ള മറുപടികളില്‍ 90 ശതമാനവും 'ബോട്‌സ്' ആണെന്നും മസ്‌ക് ആരോപിച്ചിരുന്നു. എന്നാല്‍ വെറും 5% അക്കൗണ്ടുകള്‍ മാത്രമാണ് ബോട്‌സുകളെന്ന നിലപാടാണു ട്വിറ്ററിന്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

'കള്ളക്കണക്കുകള്‍ അവതരിപ്പിച്ച് അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുന്നു'; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

SCROLL FOR NEXT