Unified Pension Scheme ഫയൽ
Business

യുപിഎസ്: ഓപ്ഷന്‍ നല്‍കല്‍ 30 വരെ മാത്രം; എന്‍പിഎസുമായുള്ള വ്യത്യാസമെന്ത്?

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീമിലേക്ക് ( യുപിഎസ്) മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓപ്ഷന്‍ നല്‍കാന്‍ ഈ മാസം 30 വരെ മാത്രം സമയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീമിലേക്ക് ( യുപിഎസ്) മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓപ്ഷന്‍ നല്‍കാന്‍ ഈ മാസം 30 വരെ മാത്രം സമയം. തീയതി വീണ്ടും നീട്ടുമോയെന്ന് വ്യക്തമല്ല.

ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷ നല്‍കണം. സമയപരിധിക്കുള്ളില്‍ അപേക്ഷ നല്‍കിയില്ലെങ്കില്‍ നിലവിലെ എന്‍പിഎസില്‍ ( നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം) തന്നെ തുടരും. എന്നാല്‍ യുപിഎസ് എടുത്തവര്‍ക്ക് വിരമിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് വരെ വേണമെങ്കില്‍ എന്‍പിഎസിലേക്ക് മടങ്ങാം.

അപേക്ഷ നല്‍കാനുള്ള പോര്‍ട്ടല്‍ enps.nsdl.com. എന്‍പിഎസ് നിലവില്‍ വന്ന 2004 ജനുവരി ഒന്നുമുതല്‍ കേന്ദ്ര സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കാണ് മാറാന്‍ അവസരം. ഖജനാവിന് ഉണ്ടാവുന്ന പെന്‍ഷന്‍ ബാധ്യത കുറയ്ക്കാനായി 2024 ഓഗസ്റ്റിലാണ് കേന്ദ്രസര്‍ക്കാര്‍ യുപിഎസ് പ്രഖ്യാപിച്ചത്.

എന്‍പിഎസും യുപിഎസും തമ്മിലുള്ള വ്യത്യാസം?

പ്രധാന വ്യത്യാസം പെന്‍ഷന്‍ ഗ്യാരണ്ടിയിലും നിക്ഷേപ സമീപനത്തിലുമാണ്. എന്‍പിഎസ് ഉയര്‍ന്ന വരുമാനമുള്ളതും എന്നാല്‍ ഗ്യാരണ്ടീഡ് പെന്‍ഷന്‍ ഇല്ലാത്തതുമായ മാര്‍ക്കറ്റ്-ലിങ്ക്ഡ് ആണെങ്കില്‍ യുപിഎസ് ഒരു ഗ്യാരണ്ടീഡ് മിനിമം പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്നു. അതുവഴി സ്ഥിര വരുമാനം ഉറപ്പാക്കുന്നു.

എന്‍പിഎസ് അതിന്റെ കോര്‍പ്പസിന്റെ ഒരു ഭാഗം ഇക്വിറ്റികള്‍, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ തുടങ്ങിയ മാര്‍ക്കറ്റ്-ലിങ്ക്ഡ് ഉപകരണങ്ങളില്‍ നിക്ഷേപിക്കുന്നു. എന്നാല്‍ പെന്‍ഷന്‍ തുക ഗ്യാരണ്ടിയുള്ളതല്ല. ഇത് കോര്‍പ്പസിനെയും നിക്ഷേപ വരുമാനത്തെയും ആശ്രയിച്ചിരിക്കുന്നു. എന്‍പിഎസില്‍ വിഹിതത്തിനും ലഭിച്ച പെന്‍ഷനും നികുതി ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു. കൂടാതെ നിക്ഷേപ ഓപ്ഷനുകളും അടയ്ക്കുന്ന തുകയുടെ തോതും തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ഫ്ളെക്സിബിലിറ്റി നല്‍കുന്നു. കോര്‍പ്പസിലേക്കുള്ള വിഹിതത്തിന്റെ കാര്യത്തില്‍ ജീവനക്കാരനും തൊഴിലുടമയും എന്‍പിഎസിലേക്ക് നിശ്ചിത വിഹിതം അടയ്ക്കുന്നു.

പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റിക്കാണ് (പിഎഫ്ആര്‍ഡിഎ) യുപിഎസിന്റെ ചുമതല. നാഷനല്‍ പെന്‍ഷന്‍ സിസ്റ്റത്തിന്റെ (എന്‍പിഎസ്) ഭാഗമായ ജീവനക്കാര്‍ യുപിഎസിലേക്കു മാറുമ്പോള്‍ നിലവില്‍ അവരുടെ പെന്‍ഷന്‍ അക്കൗണ്ടിലെ തുക യുപിഎസിന്റെ വ്യക്തിഗത സഞ്ചിതനിധിയിലേക്കു (കോര്‍പസ്) നീക്കും.

unified pension scheme; Option is valid only till 30th

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിക്ഷേപണ പാതയിൽ വ്യതിയാനം; പിഎസ്എൽവി സി 62 ദൗത്യം പരാജയം

'കുഞ്ഞുങ്ങളെ ദത്തെടുത്തേക്കാം, പേര് ടാറ്റു ചെയ്തിട്ടുണ്ട്'; എഗ് ഫ്രീസ് ചെയ്തിട്ടുണ്ടോ? മറുപടിയുമായി പാര്‍വതി

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; വിവിധ സ്കോളർഷിപ്പുകളിലേക്ക് ജനുവരി 20 വരെ അപേക്ഷിക്കാം

ബലാത്സംഗത്തിനിടെ രക്തസ്രാവം, വായും മൂക്കും മൂടിക്കെട്ടി; വസ്ത്രങ്ങള്‍ കത്തിച്ചു; ടെക്കി യുവതിയെ കൊലപ്പെടുത്തിയ 18കാരന്റെ ക്രൂരത

കേരളത്തില്‍ എവിടെയും സഞ്ചരിക്കാന്‍ കുറഞ്ഞത് 960 രൂപ; ആര്‍എസി ഇല്ല; വന്ദേഭാരത് സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് അറിയാം

SCROLL FOR NEXT