ksfe pink chitty ai image
Business

'സൗജന്യയാത്രയിലെ മിച്ചം സമ്പാദ്യമാക്കണം'; സ്ത്രീകൾക്കായി വി ഡി സതീശന്‍ പ്രഖ്യാപിച്ച പിങ്ക് ചിട്ടി എന്ത്?, വിശദമായി അറിയാം

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ കൊച്ചിയില്‍ റോ-റോയില്‍ സ്ത്രീകള്‍ക്ക് കൊച്ചി നഗരസഭ സൗജന്യ യാത്ര അനുവദിച്ചതുമായി ബന്ധപ്പെട്ട ഉദ്ഘാടന ചടങ്ങിലും യാത്രാസൗജന്യം വഴി മിച്ചം പിടിക്കുന്ന തുക കെഎസ്എഫ്ഇയുടെ പിങ്ക് ചിട്ടികളില്‍ നിക്ഷേപിക്കാന്‍ സ്ത്രീകൾ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ ആവര്‍ത്തിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ കൊച്ചിയില്‍ റോ-റോയില്‍ സ്ത്രീകള്‍ക്ക് കൊച്ചി നഗരസഭ സൗജന്യ യാത്ര അനുവദിച്ചതുമായി ബന്ധപ്പെട്ട ഉദ്ഘാടന ചടങ്ങിലും യാത്രാസൗജന്യം വഴി മിച്ചം പിടിക്കുന്ന തുക കെഎസ്എഫ്ഇയുടെ പിങ്ക് ചിട്ടികളില്‍ നിക്ഷേപിക്കാന്‍ സ്ത്രീകൾ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ ആവര്‍ത്തിച്ചത്. സൗജന്യ യാത്രയിലൂടെ ലാഭിക്കുന്ന തുക സമ്പാദ്യമായി മാറ്റാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ കെഎസ്എഫ്ഇ വഴി നടപ്പിലാക്കുന്ന ഈ പുതിയ നീക്കം വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നു.

'സ്ത്രീകള്‍ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യാത്ര ചെയ്യുമ്പോഴും റോ-റോയില്‍ കയറുമ്പോഴും മിച്ചം വരുന്ന തുക നിങ്ങള്‍ മാറ്റിവയ്ക്കണം. ഞാന്‍ പുതുതായി തുടങ്ങുന്ന പിങ്ക് ചിട്ടിയില്‍ ചേര്‍ന്നാല്‍ മതി. സ്ത്രീകള്‍ക്ക് സ്വന്തമായി സമ്പാദ്യം ഉണ്ടാകണം. ആര് ചോദിച്ചാലും കൊടുക്കരുത്. സമ്പാദ്യം ഉണ്ടാകുമ്പോള്‍ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം ഉണ്ടായിരിക്കും. അതിനാണ് പിങ്ക് ചിട്ടി തുടങ്ങുന്നത്'- മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈ കൊച്ചു സമ്പാദ്യ ശീലം വഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിങ്ക് ചിട്ടി

ലക്ഷ്യം: സൗജന്യ ബസ് യാത്രയിലൂടെ സ്ത്രീകള്‍ക്ക് ദിവസേന മിച്ചം പിടിക്കാന്‍ കഴിയുന്ന ചെറിയ തുകകള്‍ ഭാവിയിലേക്കുള്ള വലിയൊരു സമ്പാദ്യമാക്കി മാറ്റുക.

പങ്കാളിത്തം: വലിയ ശമ്പളമില്ലാത്ത സാധാരണക്കാരായ സ്ത്രീകള്‍ക്ക് പോലും ലളിതമായി ഈ ചിട്ടിയില്‍ ചേരാന്‍ സാധിക്കും.

നേട്ടം: സ്ത്രീകളുടെ സാമ്പത്തിക ഭദ്രതയും സ്വയംപര്യാപ്തതയും ഉറപ്പുവരുത്താന്‍ ഈ പദ്ധതി സഹായിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

പ്രധാന നഗരങ്ങളിലെ റൂട്ടുകളില്‍ ഉടന്‍ തന്നെ ഇതിന്റെ പൈലറ്റ് പ്രോജക്ട് ആരംഭിക്കും. തിരിച്ചറിയല്‍ രേഖകള്‍ നല്‍കി സ്ത്രീകള്‍ക്ക് വേഗത്തില്‍ പദ്ധതിയില്‍ ചേരാം. പ്രതിമാസം 500 രൂപ മുതല്‍ നിക്ഷേപം തുടങ്ങാനാകുമെന്നാണ് പ്രാഥമിക വിവരം. ദിവസവേതനക്കാര്‍ക്ക് പോലും ഭാവിയില്‍ വലിയൊരു തുക സമ്പാദിക്കാന്‍ ഇത് സഹായകമാകും.

പോസ്റ്റ് ഓഫീസ് റെക്കറിങ് ഡെപ്പോസിറ്റുകളുമായി പിങ്ക് ചിട്ടിയെ താരതമ്യം ചെയ്യാവുന്നതാണ്. സ്ഥിരനിക്ഷേപങ്ങളെ അപേക്ഷിച്ച്, ലേലം വിളിച്ച് പണം നേരത്തെ കൈപ്പറ്റാമെന്നതാണ് ചിട്ടിയുടെ പ്രത്യേകത. കേരള ചിട്ടി നിയമത്തിന്റെ ശക്തമായ നിയമപരിരക്ഷയുള്ളതിനാല്‍ നിക്ഷേപകരുടെ പണം സുരക്ഷിതമായിരിക്കും. ചിട്ടി തുക പൂര്‍ണ്ണമായും സുരക്ഷിതമായി വരിക്കാര്‍ക്ക് ലഭിക്കുമെന്ന് ഇത് ഉറപ്പാക്കുന്നു.

കെഎസ്എഫ്ഇ പോര്‍ട്ടല്‍ വഴിയോ മൊബൈല്‍ ആപ്പ് വഴിയോ സ്ത്രീകള്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കുമെന്നാണ് വിവരം. ഇതിനായി താമസരേഖയും വരുമാന വിവരങ്ങളും ഉള്‍പ്പെടെയുള്ള കെവൈസി (KYC) നടപടികള്‍ പൂര്‍ത്തിയാക്കേണ്ടി വന്നേക്കാം. ഓണ്‍ലൈന്‍ പേയ്മെന്റ് സൗകര്യമുള്ളതിനാല്‍ തിരക്കുള്ളവര്‍ക്കും കൃത്യസമയത്ത് പണമടയ്ക്കാന്‍ പ്രയാസമുണ്ടാകില്ല. ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴി ഇടപാടുകള്‍ സുതാര്യമായി നടക്കുമെന്ന് ഉറപ്പാക്കാം.

സാധാരണക്കാരുടെ സമ്പാദ്യശീലത്തെ വലിയൊരു ആസ്തിയാക്കി മാറ്റുന്ന വിപ്ലവകരമായ നീക്കമാണിത്. പൈലറ്റ് പ്രോജക്ട് വിജയിക്കുന്നതോടെ കൂടുതല്‍ കുടുംബങ്ങള്‍ ഈ സുരക്ഷിത നിക്ഷേപ പദ്ധതിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷ.

What is the pink chitty announced by VD Satheesan for women?, know in detail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി