എഎം നായിക്/ഫയല്‍ 
Business

ദിവസം 15 മണിക്കൂര്‍ ജോലി ചെയ്തിട്ടുണ്ട്, ഉറക്കം ഓഫിസ് ടേബിളിലും, വീട്ടില്‍ വന്നാലും ചിന്തയില്‍ കമ്പനി: എഎം നായിക് 

എല്‍ ആന്‍ഡ് ടിയെ ഏറ്റെടുക്കാന്‍ ബിര്‍ല നീക്കം നടത്തിയപ്പോള്‍ തനിക്കു തുണയായത് മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ആയിരുന്നെന്ന് നായിക്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദിവസം പതിനഞ്ചു മണിക്കൂര്‍ ജോലി ചെയ്ത് ഒടുക്കം ഓഫിസ് ടേബിളില്‍ കിടന്ന് ഉറങ്ങിയിട്ടുണ്ടെന്ന് ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ (എല്‍ ആന്‍ഡ് ടി) ചെയര്‍മാന്‍ എമിരറ്റസ് എഎം നായിക്. പതിനഞ്ചു മണിക്കൂര്‍ ജോലി ചെയ്ത് വീട്ടിലെത്തിയാലും പിന്നെയും ഒരു മണിക്കൂര്‍ കമ്പനിയെക്കുറിച്ച് ചിന്തിച്ചിരുന്നിട്ടുണ്ടെന്നും നായിക് പറഞ്ഞു. ജോലി സമയം ആഴ്ചയില്‍ എഴുപതു മണിക്കൂര്‍ ആക്കണമെന്ന, ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണമൂര്‍ത്തിയുടെ അഭിപ്രായത്തെത്തുടര്‍ന്നുള്ള ചര്‍ച്ച സജീവമായ പശ്ചാത്തലത്തിലാണ് നായിക്കിന്റെ വാക്കുകള്‍.

കമ്പനി നേതൃത്വത്തില്‍നിന്ന് ഒഴിഞ്ഞ ശേഷം ഇപ്പോള്‍ ആറു മണിക്കൂറാണ് ദിവസം ജോലി ചെയ്യുന്നതെന്ന് നായിക് പറഞ്ഞു. അതില്‍ രണ്ടു മണിക്കൂര്‍ കാരുണ്യ പ്രവര്‍ത്തനങ്ങളാണെന്ന് ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് നായിക് പറഞ്ഞു.

എല്‍ ആന്‍ഡ് ടിയെ ഏറ്റെടുക്കാന്‍ ബിര്‍ല നീക്കം നടത്തിയപ്പോള്‍ തനിക്കു തുണയായത് മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ആയിരുന്നെന്ന് നായിക് പറഞ്ഞു. കമ്പനി വന്‍ തോക്കിന്റെ പക്കലേക്കു പോവുന്നതു തടഞ്ഞത് സോഷ്യലിസ്റ്റ് ആയ ജോര്‍ജ് ഫെര്‍ണാണ്ടസ് ആണ്. ഇക്കാലയളവിനിടെ ഒട്ടേറെ പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ട്. ഇതില്‍ ചില പ്രധാനമന്ത്രിമാര്‍ പദവി നിലനില്‍ത്തിയത് എല്‍ ആന്‍ഡ് ടി ഉള്ളതുകൊണ്ടാണ്- നായിക് പറഞ്ഞു. എന്നാല്‍ ഇതിനെക്കുറിച്ചു വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT