Business

ചൈല്‍ഡ് പോണ്‍ ഇന്റര്‍നെറ്റില്‍ വേണ്ട;  കീ വേഡുകള്‍ക്ക് വിലക്കുമായി സമൂഹ മാധ്യമങ്ങള്‍

ചൈല്‍ഡ് പോണ്‍ സൈറ്റുകളിലേക്ക് എത്തിച്ചേരാന്‍ സഹായിക്കുന്ന എല്ലാ കീ വേഡുകളും വിലക്കുമെന്ന് ഗൂഗിളും മൈക്രോസോഫ്റ്റും യാഹുവും ഫേസ്ബുക്കും വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ഐടി വകുപ്പിന്

Author : സമകാലിക മലയാളം ഡെസ്ക്


കുട്ടികള്‍ക്ക് സുരക്ഷിതമായ ലോകം ഒരുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇന്റര്‍നെറ്റില്‍ നിന്നും ചൈല്‍ഡ് പോണ്‍ നീക്കം ചെയ്യാന്‍ സാങ്കേതിക ഭീമന്‍മാര്‍ ഒന്നിക്കുന്നു. ചൈല്‍ഡ് പോണ്‍ സൈറ്റുകളിലേക്ക് എത്തിച്ചേരാന്‍ സഹായിക്കുന്ന എല്ലാ കീ വേഡുകളും വിലക്കുമെന്ന് ഗൂഗിളും മൈക്രോസോഫ്റ്റും യാഹുവും ഫേസ്ബുക്കും വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ഐടി വകുപ്പിന്റെയും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഈ തീരുമാനം. 

വിലക്കേര്‍പ്പെടുത്തിയ കീവേഡുകള്‍ ഏതെല്ലാമാണെന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയില്ലെന്നും മന്ത്രാലയങ്ങളും സമൂഹ മാധ്യമങ്ങളും ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ട്. അത്തരം ഉള്ളടക്കങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുന്നവര്‍ക്ക് ഇനി മുതല്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിക്കും. 

ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള കീ വേഡുകളാണ് ഇപ്പോള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുന്നത്. മറ്റ് പ്രാദേശിക ഭാഷകളിലെ വാക്കുകള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

ആളുകള്‍ ഇത്തരം ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നതിന് സാങ്കേതികമായ തടസങ്ങള്‍ ഉണ്ടെന്നും എന്നാല്‍ കീ വേഡുകള്‍ എടുത്ത് കളയുന്നതോടെ ദൃശ്യങ്ങളുടെ പ്രചാരണം തടയാന്‍ കഴിയുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി