Business

നോട്ടുനിരോധനത്തിന്റെ ഒരു ഗുണവും കാണാനായില്ലെന്ന് പാര്‍ലമെന്ററി സമിതി; തിരിച്ചെത്തിയ പണത്തിന് കണക്കില്ല

നോട്ടുനിരോധനത്തിലൂടെ ജിഡിപിയില്‍ ഒരു ശതമാനത്തിന്റെ ഇടിവാണ് കണക്കാക്കുന്നത്. വേതനത്തിലും തൊഴിലിലും ഇതു കുറവു വരുത്തി. കേന്ദ്ര നടപടി അനൗപചാരിക മേഖലയില്‍ തൊഴിലില്ലായ്മയുണ്ടാക്കാനും ഗ്രാമീണ സമ്പദ് വ്യവസ്ഥ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയിലൂടെ എന്തെങ്കിലും ഗുണമുണ്ടായതായി കണ്ടെത്താനായിട്ടില്ലെന്ന് പാര്‍ലമെന്ററി സമിതി. നോട്ടു നിരോധനത്തിനു ശേഷം എത്ര നോട്ടുകള്‍ തിരിച്ചെത്തിയെന്ന് ഇനിയും കണക്കാക്കിയിട്ടില്ലെന്ന് ഇക്കാര്യം അന്വേഷിച്ച പാര്‍ലമെന്ററി സമിതി ചൂണ്ടിക്കാട്ടുന്നു. നോട്ടു നിരോധനത്തിലൂടെ ജിഡിപി വളര്‍ച്ചയില്‍ ഒരു ശതമാനത്തിന്റെ ഇടിവുണ്ടായെന്നും സമിതി വിലയിരുത്തി.

നോട്ടുനിരോധനത്തിലൂടെ ലക്ഷ്യമിട്ട കാര്യങ്ങള്‍ നേടാനായോയെന്നു ഇനിയും വ്യക്തമല്ല. എത്ര പണം തിരിച്ചെത്തി എന്നത് ഇനിയും അന്തിമമായി കണക്കാക്കിയിട്ടില്ല. അന്തിമ കണക്കില്‍ പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതിനും എടിഎം റീകാലിബറേഷനും ബാങ്ക് ലോജിസ്റ്റിക്‌സിനുമുള്ള ചെലവുകള്‍ ഒഴിവാക്കാനാവാത്തതാണെന്നും പാനല്‍ അഭിപ്രായപ്പെട്ടു. 

നോട്ടുനിരോധനത്തിലൂടെ ജിഡിപിയില്‍ ഒരു ശതമാനത്തിന്റെ ഇടിവാണ് കണക്കാക്കുന്നത്. വേതനത്തിലും തൊഴിലിലും ഇതു കുറവു വരുത്തി. കേന്ദ്ര നടപടി അനൗപചാരിക മേഖലയില്‍ തൊഴിലില്ലായ്മയുണ്ടാക്കാനും ഗ്രാമീണ സമ്പദ് വ്യവസ്ഥ താറുമാറാവാനും ഇടവച്ചു. 

കേന്ദ്ര തീരുമാനത്തെത്തുടര്‍ന്ന് 22 ദിവസത്തിനിടെ 19 വിജ്ഞാപനങ്ങളാണ് ഇറക്കിയത്. നോട്ടു നിരോധനം സര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും ഉന്നതതലങ്ങളില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിരുന്നുവെന്ന വാദത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് ഇതെന്ന് പാര്‍ലമെന്ററി സമിതി ചൂണ്ടിക്കാട്ടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; ഒന്‍പതാം ക്ലാസുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു; 26കാരന് 30 വര്‍ഷം കഠിനതടവ്

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

SCROLL FOR NEXT