Business

പിഎസ്എല്‍വി -സി 42 വിക്ഷേപണത്തിന് കൗണ്ട്ഡൗണ്‍ തുടങ്ങി ; ഭ്രമണപഥത്തിലെത്തിക്കുന്നത് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളെ

 ഐഎസ്ആര്‍ഒ ഈ വര്‍ഷം വിക്ഷേപിക്കുന്ന മൂന്നാമത്തെ പിഎസ്എല്‍വിയാണ് സി-42. 

സമകാലിക മലയാളം ഡെസ്ക്

ശ്രീഹരിക്കോട്ട: ഭൗമനിരീക്ഷണത്തിനുള്ള ബ്രിട്ടന്റെ ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിലെത്തിക്കുന്നതിനായി പിഎസ്എല്‍വി - സി 42 തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. നോവസാറും എസ്-1-4 എന്ന ഉപഗ്രഹങ്ങളും  വഹിച്ച് രാത്രി പത്ത് മണിക്ക് ശേഷമാവും പിഎസ്എല്‍വി കുതിക്കുക. 

ഭൂമിയില്‍ നിന്നും 583 കിലോ മീറ്റര്‍ അകലത്തായി ബ്രിട്ടന്റെ ഈ രണ്ട് ഉപഗ്രഹങ്ങളും ഇനി സൂര്യനെ ചുറ്റും. 17.5 മിനിറ്റ് കൊണ്ട് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 

വനവ്യാപ്തി അറിയുന്നതിനും, ഭൂവിനിയോഗം തിട്ടപ്പെടുത്തുന്നതിനും ഐസ് കവര്‍ എന്തുമാത്രം ഉണ്ടെന്ന് അറിയുന്നതിനുമുള്ള ചിത്രങ്ങള്‍ ലഭ്യമാക്കുകയാണ് നോവസാറിന്റെ ജോലി. ഇതിന് പുറമേ പ്രളയ -ദുരന്ത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സഹായിക്കുന്ന വിവരങ്ങളും നോവസാര്‍ നല്‍കുമെന്നാണ് ബ്രിട്ടന്റെ പ്രതീക്ഷ.

പരിസ്ഥിതി നിരീക്ഷണം, വിഭവങ്ങളുടെ സര്‍വ്വേ, തുടങ്ങിയ പഠനങ്ങള്‍ക്കായാണ് എസ്-1-4 വിക്ഷേപിക്കുന്നത്.  ഐഎസ്ആര്‍ഒ ഈ വര്‍ഷം വിക്ഷേപിക്കുന്ന മൂന്നാമത്തെ പിഎസ്എല്‍വിയാണ് സി-42.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

'വളരെ മികച്ച തീരുമാനം'; 'ഡീയസ് ഈറെ' പ്രദർശിപ്പിക്കുന്നതിന് മുൻപ് മുന്നറിയിപ്പുമായി തിയറ്റർ ഉടമകൾ, നിറഞ്ഞ കയ്യടി

മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു ; ദുരൂഹത സംശയിച്ച് പൊലീസ്

ഗൂഗിള്‍ പിക്‌സല്‍ 9 വില കുത്തനെ കുറച്ചു, ഡിസ്‌കൗണ്ട് ഓഫര്‍ 35,000 രൂപ വരെ; വിശദാംശങ്ങള്‍

പിഎസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരും; കാലാവധി നീട്ടി നല്‍കാന്‍ സിപിഎം ധാരണ

SCROLL FOR NEXT