ഫയല്‍ ചിത്രം 
Business

പെട്രോള്‍ പമ്പുകളില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡിന് അടുത്തമാസം മുതല്‍ കാഷ്ബാക്ക്  ലഭിക്കില്ല

കാഷ്ബാക്ക് ഒക്ടോബര്‍ മുതല്‍ നിര്‍ത്തലാക്കാന്‍  എല്ലാ ഇന്ധന മാര്‍ക്കറ്റിങ് കമ്പനികളും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് പെട്രോള്‍ പമ്പുകള്‍ വഴിയുള്ള ഇടപാടിന് ഒക്ടോബര്‍ മുതല്‍ കാഷ് ബാക്ക് ലഭിക്കില്ല. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കുള്ള കാഷ്ബാക്ക് ഒക്ടോബര്‍ മുതല്‍ നിര്‍ത്തലാക്കാന്‍  എല്ലാ ഇന്ധന മാര്‍ക്കറ്റിങ് കമ്പനികളും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, മറ്റ് ഡിജിറ്റല്‍ പേമെന്റ് രീതികള്‍ ഉപയോഗിക്കുന്നവര്‍ക്ക് കാഷ്ബാക്കും കിഴിവും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

കാഷ് ബാക്ക് ഒക്ടോബര്‍ മുതല്‍ ലഭിക്കില്ലെന്ന സന്ദേശം ബാങ്കുകള്‍ ഇതിനോടകം ക്രെഡിറ്റ് കാര്‍ഡ് ഉടമകളെ അറിയിച്ചിട്ടുണ്ട്. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ധനം വാങ്ങുന്നവര്‍ക്ക് കാഷ് ബാക്ക് സര്‍ക്കാര്‍ അവതരിപ്പിച്ചത്.

പൊതുമേഖല ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവര്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, ഇ-വാലറ്റുകള്‍ എന്നിവ ഉപയോഗിച്ച് വാങ്ങിയ ഇന്ധനത്തിന്റെ മൂല്യത്തിന്റെ 0.75 ശതമാനത്തിന് തുല്യമായ കാഷ്ബാക്ക് നല്‍കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് ; ഗുഡ് ബൈ കെസി'; കെ സുധാകരന്‍ കോണ്‍ഗ്രസിനോട് വിടപറയുന്നു?

'പിണറായി വിജയന്റെ ആ ഒരു വാക്ക് ഗതി തന്നെ മാറ്റി, അനുകമ്പയുള്ള മനുഷ്യന്‍'; മുഖ്യമന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി പത്തനാപുരം ഗാന്ധിഭവന്‍- വിഡിയോ

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

SCROLL FOR NEXT