Business

ബാങ്ക് തട്ടിപ്പുകള്‍ 72 ശതമാനം വര്‍ധിച്ചു; 41,000 കോടി രൂപ നഷ്ടമെന്ന് റിസര്‍വ് ബാങ്ക്

2017-18 കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാമ്പത്തിക തട്ടിപ്പുകളില്‍ 80 ശതമാനം കേസുകളും 50 കോടി രൂപയ്ക്ക് മുകളില്‍ ഉള്ളതായിരുന്നു. പൊതുമേഖലാ ബാങ്കുകളില്‍ ഒരുലക്ഷത്തിന് മേല്‍ തട്ടിപ്പ് നടന്നതായുള്ള

സമകാലിക മലയാളം ഡെസ്ക്


മുംബൈ: സാമ്പത്തിക തട്ടിപ്പുകളാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് റിസര്‍വ് ബാങ്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 72 ശതമാനമാണ് തട്ടിപ്പുകേസുകള്‍ വര്‍ധിച്ചതെന്നും ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 41,000 കോടി രൂപയാണ് തട്ടിപ്പ് വീരന്‍മാരെല്ലാം ചേര്‍ന്ന് സ്വന്തമാക്കിയതെന്നാണ് ആര്‍ബിഐയുടെ കണക്ക്.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലൂടെ നീരവ് മോദിയും , മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് 13,000 കോടി രൂപയാണ് തട്ടിയെടുത്തത്. 2017-18 കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാമ്പത്തിക തട്ടിപ്പുകളില്‍ 80 ശതമാനം കേസുകളും 50 കോടി രൂപയ്ക്ക് മുകളില്‍ ഉള്ളതായിരുന്നു. പൊതുമേഖലാ ബാങ്കുകളില്‍ ഒരുലക്ഷത്തിന് മേല്‍ തട്ടിപ്പ് നടന്നതായുള്ള 93 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും ആര്‍ബിഐ വ്യക്തമാക്കി.

രണ്ടായിരത്തിലേറെ സൈബര്‍ തട്ടിപ്പ് കേസുകള്‍ കഴിഞ്ഞ വര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതിലൂടെ 109,6 കോടി രൂപയാണ് വിവിധ ഉപഭോക്താക്കള്‍ക്ക് നഷ്ടമായത്. ഒടിപി തട്ടിപ്പുകളും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT