Business

വിമാനത്താവളത്തിലേക്കാണോ? ടെന്‍ഷനടിക്കണ്ട, ഇനിയെല്ലാം 'റാഡ' നോക്കിക്കോളും

രാജ്യത്തെ ആദ്യ എയര്‍ലൈന്‍ റോബോട്ടായ റാഡോ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഓടി നടന്ന് ജോലി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റാഡയോട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയാല്‍ ഇനി വിമാനം വൈകുമോ എന്നറിയാനും കുട്ടിയെ കളിപ്പിക്കാനും ബോര്‍ഡിംഗ് പാസ് സ്‌കാന്‍ ചെയ്യാനും സഹായത്തിന് റാഡ ഓടിയെത്തും. വേണമെങ്കില്‍ വാര്‍ത്തയും വായിച്ചു തരും. രാജ്യത്തെ ആദ്യ എയര്‍ലൈന്‍ റോബോട്ടായ റാഡോ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഓടി നടന്ന് ജോലി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റാഡയോട് ചോദിക്കുന്നതിന് നല്ല മണി മണിയായി ഇംഗ്ലീഷില്‍ മറുപടി നല്‍കും.സെന്‍സറുകളുടെ സഹായത്തോടെയാണ് റാഡയുടെ സഞ്ചാരം.മൂന്ന് ക്യാമറകളും ആശയ വിനിമയത്തിനായി ഘടിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വീഡിയോ ഗെയിം കളിക്കാനും പാട്ട് കേള്‍പ്പിക്കാനുമെല്ലാം റാഡയ്ക്ക് കഴിയും.

 ഇനിയിപ്പോള്‍ ആദ്യമായി വിദേശത്ത് പോകുന്നതിന്റെ ടെന്‍ഷനിലാണെങ്കിലും റാഡയോട് ഒന്ന് പറയുകയേ വേണ്ടൂ. ഏത് രാജ്യത്തേക്കാണെങ്കിലും അവിടുത്തെ കാലാവസ്ഥ വരെ പറഞ്ഞു തന്ന് നിങ്ങളെ സമാധാനിപ്പിച്ചിട്ടേ റാഡ മടങ്ങൂ. വീല്‍ചെയര്‍ കൊണ്ടുവരാനും ലഗേജ് ശേഖരിക്കാനുമുള്ള പരിശീലനം അടുത്തഘട്ടത്തില്‍ റാഡോയ്ക്ക് നല്‍കും.

 ടാറ്റാ സണ്‍സ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭമായ വിസ്താരയാണ് റാഡോ വിമാനത്താവളത്തിലെത്തിയതിന് പിന്നില്‍. തിരുവനന്തപുരത്തെ ടിസിഎസ് ലാബിലാണ് റാഡ നിര്‍മ്മിച്ചത്. ആറുമാസം കൊണ്ടാണ് തനി മലയാളിയായ റാഡ പിറന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT