Business

വൈ ദിസ് കൊലച്ചതി? ഒറ്റ രാത്രികൊണ്ട് ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ കാണാനില്ലെന്ന് യൂസേഴ്‌സ്, കൈയ്യബദ്ധമാണെന്ന് ഇന്‍സ്റ്റഗ്രാം

പണി പാളിയെന്ന് മനസിലായതോടെ ഒരു കൈയ്യബദ്ധം പറ്റിയതാണെന്നും ഉടന്‍ പ്രശ്‌നം പരിഹരിക്കുന്നും കമ്പനി വിശദീകരണക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്


ന്നുറങ്ങി എഴുന്നേറ്റപ്പോഴേക്ക്  ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് കൊഴിഞ്ഞുപോയതായി തോന്നുന്നുണ്ടോ? ഒന്ന് പോയി അക്കൗണ്ട് ചെക്ക് ചെയ്ത് നോക്കിക്കേ..സംഭവം വെറും തോന്നലല്ല സത്യമാണ്. പല സെലിബ്രിറ്റി അക്കൗണ്ടുകളിലും ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ഒറ്റ രാത്രികൊണ്ട് ഇല്ലാതെയായത്. പറയാന്‍ ലക്ഷങ്ങള്‍ ഫോളോവേഴ്‌സില്ലാത്തവര്‍ക്കും അഞ്ചും പത്തും അമ്പതുമൊക്കെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് ട്വീറ്ററും സൂചിപ്പിക്കുന്നത്.

എന്താണ് സംഭവിച്ചതെന്ന് ഒരു എത്തും പിടിയും കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഉപയോക്താക്കള്‍ കമ്പനിക്ക് ട്വീറ്റ് ചെയ്യാന്‍ തുടങ്ങി. പണി പാളിയെന്ന് മനസിലായതോടെ ഒരു കൈയ്യബദ്ധം പറ്റിയതാണെന്നും ഉടന്‍ പ്രശ്‌നം പരിഹരിക്കുന്നും കമ്പനി വിശദീകരണക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ഇന്നലെ മുതലാണ് ഫോളോവേഴ്‌സിനെ പലര്‍ക്കും മിസ്സാവാന്‍ തുടങ്ങിയത്.

എന്നാല്‍ ഫേക്ക് അക്കൗണ്ടുകളെ പുറത്താക്കുന്ന നടപടി ഇന്‍സ്റ്റയും ആരംഭിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമാണ് ഫോളോവേഴ്‌സിന്റെ കൊഴിഞ്ഞുപോക്കെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സെലേന ഗോമസ്, അരിയാന ഗ്രാന്‍ഡേ, ജെയിംസ് ചാള്‍സ് തുടങ്ങിയവരാണ് ഒറ്റയടിക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ട പ്രമുഖര്‍. ഫേക്ക് അക്കൗണ്ടുകളെ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാം നവംബറിലേ സൂചനകള്‍ നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

SCROLL FOR NEXT