Business

വ്യാജവാര്‍ത്തകള്‍ ഒഴിവാക്കും ; ഇന്ത്യയിലെ തെരഞ്ഞെടുപ്പിനായി ട്വിറ്ററും ഒരുങ്ങുന്നുവെന്ന് ജാക്ക് ദോര്‍സെ 

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ട്വിറ്ററെന്ന് റിപ്പോര്‍ട്ടുകള്‍. ട്വിറ്റര്‍ സിഇഒയായ ജാക്ക് ദോര്‍സെ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സമകാലിക മലയാളം ഡെസ്ക്

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ട്വിറ്ററെന്ന് റിപ്പോര്‍ട്ടുകള്‍. ട്വിറ്റര്‍ സിഇഒയായ ജാക്ക് ദോര്‍സെ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് എന്ത്‌കൊണ്ടും പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹ്യ വശങ്ങളെ കുറിച്ച് വിശദമായ പഠനമാണ് ട്വിറ്റര്‍ നടത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തുമോ അതോ പ്രതിപക്ഷത്തിന്റെ വിശലസഖ്യ സര്‍ക്കാര്‍ വരുമോ എന്നത് ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുകയാണെന്നും ദോര്‍സെ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ശക്തമായ സമൂഹ മാധ്യമം തന്നെയാണ് ട്വിറ്റര്‍. പലപ്പോഴും രാഷ്ട്രീയ നേതാക്കളുടെ ട്വീറ്റുകള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ വലിയതാണെന്നും അദ്ദേഹം വിലയിരുത്തുന്നു. വ്യാജവാര്‍ത്തകളെ തടയാനും കൃത്യമായ വിവരങ്ങള്‍ മാത്രം ആളുകളിലേക്ക് എത്തിക്കാനും ട്വിറ്റര്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 കഴിഞ്ഞ വര്‍ഷം അവസാനം ഇന്ത്യയിലേക്ക് നടത്തിയ സന്ദര്‍ശനത്തിന്റെ പേരില്‍ ദോര്‍സെ ഏറെ പഴി കേട്ടിരുന്നു. ബ്രാഹ്മണിക്കല്‍ പാട്രിയാര്‍ക്കിയെ തകര്‍ക്കുക എന്ന പോസ്റ്ററുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ 'ഹിന്ദു വിരുദ്ധനായി' ചിത്രീകരിച്ചു കൊണ്ടുള്ള സൈബര്‍ ആക്രമണം ഉണ്ടായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT