Business

സിമന്റ് വിലയിലെ വന്‍ വര്‍ധനവ്, ഇടപെടാതെ സര്‍ക്കാര്‍; നിര്‍മാണ മേഖല സ്തംഭിപ്പിക്കാന്‍ സംഘടനകള്‍

ബാഗൊന്നിന് അന്‍പത് രൂപ ഇന്ന് കൂടുന്ന സാഹചര്യത്തില്‍ വിലവര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് ബന്ദ് നടത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സിമന്റ് വിലയിലുണ്ടായ വന്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നിര്‍മാണ മേഘലയില്‍ ബന്ദ് നടത്താന്‍ സംഘടനകളുടെ തീരുമാനം. ബാഗൊന്നിന് അന്‍പത് രൂപ ഇന്ന് കൂടുന്ന സാഹചര്യത്തില്‍ വിലവര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് ബന്ദ് നടത്തുന്നത്. 

നിലവില്‍ അയല്‍സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സിമന്റിന് നൂറ് രൂപ കൂടുതലാണ്. ഇന്ന് അന്‍പത് രൂപ കൂടി കൂടുന്നതോടെ ലൈഫ് പദ്ധതികളെ ഉള്‍പ്പെടെ ഇത് താളം തെറ്റിക്കും. പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇടപെടല്‍ വരാത്തതിനെ തുടര്‍ന്നാണ് സംഘടനകള്‍ നിര്‍മാണം നിര്‍ത്തിവെച്ച് സമരത്തിലേക്ക് നീങ്ങുന്നത്. 

പ്രളയ സെസിന് പുറമെയുള്ള സിമന്റിന്റെ വിലവര്‍ധനവ് പ്രളയാനന്തര പുനര്‍നിര്‍മാണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമായിട്ടും സര്‍ക്കാര്‍ ഇടപെടലുണ്ടായില്ല. ഇത് സിമന്റ് കമ്പനികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് ആരോപണം. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമുള്ളത് പോലെ വിലവര്‍ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തല സംവിധാനം വേണമെന്നാണ് സംഘടനകള്‍ ആവശ്യമുന്നയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT