ക്രിസ്മസ്

ക്രിസ്മസ് ട്രീയില്‍ ബെല്‍ തൂക്കുന്നത് എന്തിനാന്നറിയോ? അമൃതയ്ക്കും അഭിരാമിക്കുമൊപ്പം പാപ്പുവിന്റെ ഒരുക്കങ്ങള്‍ (വിഡിയോ)

വീടിന് മുന്നില്‍ ഡിംലൈറ്റും സ്റ്റാറും തൂക്കി ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയപ്പെട്ട താരസഹോദരങ്ങളാണ് ഗായിക അമൃത സുരേഷും അനിയത്തി അഭിരാമി സുരേഷും. അമൃതംഗമയ എന്ന പേരില്‍ ഇരുവരും ചേര്‍ന്ന് നടത്തുന്ന സംഗീതപരിപാടികള്‍ ഇതിനോടകം തന്നെ ഹിറ്റാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ഇവരുടെ യൂട്യൂബ് ചാനലായ എ ജി വ്‌ളോഗ്‌സും ആരാധകരുടെ പ്രിയ ഷോകളില്‍ ഒന്നാണ്. 

തങ്ങളുടെ സംഗീത പരിപാടിയകളും, യാത്രകളും, വീട്ടുവിശേഷങ്ങളുമടക്കം യൂട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. രണ്ട് ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുള്ള ഇവരുടെ ചാനലിലെ ഏറ്റവും പുതിയ വ്‌ളോഗ് ക്രിസ്മസ് ഒരുക്കങ്ങളെക്കുറിച്ചായിരുന്നു. അമൃതയുടെ മകള്‍ അവന്തികയ്‌ക്കൊപ്പമാണ് ഇവരുടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചത്. 

മൂവരും ചേര്‍ന്ന് ക്രിസ്മസ് ട്രീ ഒരുക്കുന്നതാണ് വിഡിയോയുടെ പ്രധാന ആകര്‍ഷണം. ഇതിനിടയില്‍ ക്രിസ്മസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പാപ്പുവിനോട്(അവന്തിക) ചോദിക്കുന്നുമുണ്ട്. ട്രീ ഒരുക്കുമ്പോഴുള്ള പാപ്പുവിന്റെ ആവേശമാണ് ആരാധകര്‍ക്ക് ഏറെ ഇഷ്ടമായത്.

ക്രിസ്മസ് ട്രീയില്‍ ബെല്‍ തൂക്കുന്നത് എന്തിനാണെന്നറിയാമോ? എന്ന അഭിരാമിയുടെ ചോദ്യവും 'എനിക്കുമറിയില്ല' എന്ന് സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞൊഴിയുന്നതുമാണ് വ്‌ളോഗ് വ്യൂവേഴ്‌സിനെ ഏറ്റവുമധികം ആകര്‍ഷിച്ചത്. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് വീടിന് മുന്നില്‍ ഡിംലൈറ്റും സ്റ്റാറും തൂക്കി ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT