ലത മങ്കേഷ്കർ എക്സ്പ്രസ്
ചിത്രജാലം

ഓർമകളിൽ വാനമ്പാടി... സംഗീതത്തെ മാത്രമല്ല ഫോട്ടോഗ്രഫിയെയും പ്രണയിച്ച ലതാജി

ലോകത്തിൽ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലത മങ്കേഷ്‌കറും പെടുന്നു.

പ്രായം തളര്‍ത്താത്ത മധുര ശബ്‍ദത്തിനുടമയും ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസവുമായിരുന്നു ലതാജി എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ലത മങ്കേഷ്കർ.
ലത മങ്കേഷ്‍കറുടെ സ്വരമാധുരിയിലൂടെ പിറന്ന ഗാനങ്ങള്‍ മൂളാൻ കൊതിക്കുന്നവരാണ് ഓരോ സംഗീത പ്രേമിയും. ഇന്ന് പ്രിയ ​ഗായിക വിട പറഞ്ഞിട്ട് മൂന്ന് വർഷം തികഞ്ഞിരിക്കുകയാണ്.
കദളി ചെങ്കദളി ചെങ്കദളി പൂ വേണോ... എന്ന ഒരൊറ്റ ഗാനം മാത്രം മതി ആ ശബ്‍ദം മലയാളികളുടെ ഹൃദയത്തിൽ എത്രത്തോളം ആഴത്തിൽ പതിഞ്ഞതാണെന്നറിയാൻ.
സം​ഗീതത്തോട് മാത്രമായിരുന്നില്ല ഫോട്ടോ​ഗ്രഫിയോടും ലത മങ്കേഷ്കറിന് എന്നും പ്രത്യേക സ്നേഹമുണ്ടായിരുന്നു. തന്റെ ലെൻസിലൂടെ ലോകത്തെ പകർത്തുന്നതിൽ അതിയായ സന്തോഷം കണ്ടെത്തിയിരുന്ന ഫോട്ടോഗ്രാഫർ കൂടിയായിരുന്നു അവർ.
യാത്രകളിൽ പലപ്പോഴും തന്റെ കാമറ കൂടെ കൊണ്ടുപോകുമായിരുന്നു ലതാജി. അക്കാലത്തെ ഏറ്റവും മികച്ച കാമറകളിൽ ചിലത് അവരുടെ പക്കലുണ്ടായിരുന്നു.
ചലച്ചിത്ര-സംഗീത മേഖലയിലെ തന്റെ സഹപ്രവർത്തകരുടെ കാൻഡിഡ് ഫോട്ടോകൾ പകർത്തുന്നത് അവർക്ക് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു.
കിഷോർ കുമാർ, മുകേഷ്, മുഹമ്മദ് റഫി, ആർ‌ഡി ബർമൻ തുടങ്ങിയവരുടെയെല്ലാം ചില അപൂർവ ചിത്രങ്ങളും ലത മങ്കേഷ്കർ പകർത്തിയിട്ടുണ്ട്.
കുട്ടിക്കാലം മുതൽ തന്നെ ലത മങ്കേഷ്കറിന് ഫോട്ടോഗ്രഫിയോട് താല്പര്യം തോന്നിയിരുന്നു. 1946 ൽ അവർ റോളിഫ്ലെക്സ് കാമറ വാങ്ങുകയും വർഷങ്ങളോളം അതുപയോ​ഗിക്കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

SCROLL FOR NEXT