ലോറൻ മോണ്ടെഫസ്‌കോ ഇന്‍സ്റ്റഗ്രാം
Health

വെള്ളം അലര്‍ജി; സ്വന്തം വിയർപ്പ് പോലും വില്ലൻ, അപൂര്‍വ രോഗവുമായി യുവതി

വൈദ്യശാസ്ത്രത്തിൽ ഇതുവരെ 37 പേരിലാണ് ഈ അത്യാപൂര്‍വ രോഗം കണ്ടെത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

രീരത്തില്‍ വെള്ളം തൊടാന്‍ കഴിയില്ല. തൊട്ടാല്‍ തൊടുന്ന ഭാഗം ചൊറിഞ്ഞു തടിക്കും, കഠിനമായ വേദന. അമേരിക്കയിലെ സൗത്ത് കരോനിലയില്‍ 22കാരിയായ ലോറൻ മോണ്ടെഫസ്‌കോ അനുഭവിക്കുന്ന അപൂര്‍വ രോഗം- 'അക്വാജെനിക് ഉര്‍ട്ടികാരിയ' (വെള്ളത്തിനോട് അലര്‍ജി).

വൈദ്യശാസ്ത്രത്തിൽ ഇതുവരെ 37 പേരിലാണ് ഈ അത്യാപൂര്‍വ രോഗം കണ്ടെത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. അക്വാജെനിക് ഉര്‍ട്ടികാരിയയ്ക്ക് ഫലപ്രദമായ ചികിത്സ ഇതുവരെ കണ്ടെത്തിയിട്ടില്ല. വെള്ളത്തില്‍ നിന്ന് അകന്നു നില്‍ക്കുക മാത്രമാണ് ഏക പരിഹാരം.

പത്ത് വയസിന് ശേഷമാണ് തനിക്ക് വെള്ളത്തിനോട് അലർജി അനുഭവപ്പെടുന്നത്. വെള്ളം തൊട്ടാൽ തൊലിയുടെ ഉപരിതലത്തിന് താഴെ ശക്തമായ കൊറിച്ചില്‍ അനുഭവപ്പെടും. ചൊറിയാതിരിക്കാൻ പരമാവധി ശ്രമിക്കുമെങ്കിലും അസഹനീയമാകുമ്പോൾ നഖങ്ങൾ ഉപയോ​ഗിച്ച് തൊലിയിൽ ശക്തമായി അമർത്തും. വേദന കാരണം ചൊറിച്ചിൽ അറിയില്ലെന്ന് ലോറൻ പറഞ്ഞു. ഈ ഒരു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുമെന്നാണ് യുവതി പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അക്വാജെനിക് ഉര്‍ട്ടികാരിയ സ്ഥിരീകരിച്ചതിന് പിന്നാലെ തന്റെ ജീവിതരീതി മുഴുവനും മാറ്റി. വെള്ളവുമായി ബന്ധപ്പെടുന്നത് പരമാവധി ഒഴിവാക്കി. വെള്ളത്തിൽ കുളിക്കുന്നത് പേടി സ്വപ്നമായതോടെ വെള്ളത്തിൽ തുണിമുക്കി ശരീരം തുടയ്ക്കുക മാത്രമാണ് ചെയ്യുന്നത്. സ്വന്തം വിയര്‍പ്പു പോലും തനിക്ക് വില്ലനാണെന്നാണ് ലോറൻ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT