പ്രതീകാത്മക ചിത്രം 
Health

കട്ടൻ ചായ പ്രേമിയാണോ? അളവ് കൂടിയാൽ നല്ലതല്ല

ദിവസവും ഏകദേശം നാല് കപ്പ് വരെ കട്ടൻചായ കുടിക്കുന്നത് സുരക്ഷിതമാണ്. ഈ അളവ് കൂടിയാൽ ദോഷകരമാണ്

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് നമ്മുടെ സ്വന്തം കട്ടൻ ചായ. ബോറടി മാറ്റാൻ മുതൽ പനിച്ച് വിറച്ചിരിക്കുമ്പോൾ കുറച്ച് ആശ്വാസം കിട്ടാൻ വരെ പലരും കട്ടൻചായയെ ആണ് ആശ്രയിക്കുന്നത്. എന്നാൽ അമിതമായ കട്ടൻചായ ഉപയോ​ഗം അത്ര നല്ലതുമല്ല. മിതമായ അളവിൽ, ദിവസവും ഏകദേശം നാല് കപ്പ് വരെ കട്ടൻചായ കുടിക്കുന്നത് സുരക്ഷിതമാണ്. ഈ അളവ് കൂടിയാൽ ദോഷകരമാണ്. 

കട്ടൻ ചായക്ക് കടുത്ത നിറവും രൂക്ഷഗന്ധവും നൽകുന്ന ടാനിനുകൾ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം തടയും. അമിതമായി കട്ടൻ ചായ കുടിച്ച് ശരീരത്തിൽ ഇരുമ്പിന്റെ സാന്നിധ്യം കുറയുന്നത് വിളർച്ചയ്ക്ക് കാരണമാകും. ഇതിനുപുറമേ ഹൃദയമിടിപ്പ് കൂടാനും ശരിയായ മർദത്തിൽ ഹൃദയത്തിന് രക്തം പമ്പു ചെയ്യാൻ കഴിയാതെ വരുന്നതുകൊണ്ട് ഹൃദയം തകരാറിലാകാനും കാരണമാകും. 

പതിവായി അമിതമായി കട്ടൻചായ കുടിക്കുന്നത് മൂലം ദഹനപ്രശ്നങ്ങളും ഉണ്ടാകും. വയറുവേദന, ഗ്യാസ്ട്രബിൾ, ഓക്കാനം, ഛർദി തുടങ്ങിയ അസ്വസ്ഥതകൾക്ക് ഇത് കാരണമാകും. പത്ത് ​ഗ്രാമിൽ കൂടുതൽ‌ കഫീൻ അടങ്ങിയ കട്ടൻചായ കുടിക്കുന്നത് സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കഫീൻ അമിതമായാൽ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. വിറയൽ, പരിഭ്രമം, തലവേദന, ഉമിനീർ വറ്റുക, ഉറക്കമില്ലായ്മ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഇതുമൂലമുണ്ടാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

മമ്മൂട്ടി കമ്പനിയുടെ ഷോർട്ട് ഫിലിം വരുന്നു; സംവിധായകൻ രഞ്ജിത്, നായികയെയും നായകനെയും മനസിലായോ?

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദനന്‍

SCROLL FOR NEXT