പ്രതീകാത്മക ചിത്രം 
Health

ഒരു തുള്ളി മദ്യം തൊട്ടിട്ടില്ല, പക്ഷെ ‘ഫിറ്റാകും’! കാരണം ഈ രോ​ഗം 

കുടലിലെ ഈസ്റ്റിന്റെ സാന്നിധ്യം ഉയരുമ്പോഴാണ് ഓട്ടോ ബ്രൂവറി സിൻഡ്രോം എന്ന അവസ്ഥയുണ്ടാകുന്നത്

സമകാലിക മലയാളം ഡെസ്ക്

ദ്യപിക്കാതെ തന്നെ ഒരാൾക്ക് മദ്യപിച്ചത് പോലത്തെ അവസ്ഥയുണ്ടാക്കുന്നതിന്റെ കാരണം 'ഓട്ടോ ബ്രൂവറി സിൻഡ്രോം' എന്ന രോ​ഗമാണ്. ഈ രോ​ഗമുള്ളവർക്ക് രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം ഉയർന്ന തോതിലായിരിക്കും. കഴിക്കുന്ന ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിനെ തന്നെ എഥനോളാക്കി മാറ്റുകയാണ് ഇവരുടെ ശരീരം. മദ്യപിക്കാതെ തന്നെ ഫിറ്റാകുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം.

കുടലിലെ ഈസ്റ്റിന്റെ സാന്നിധ്യം ഉയരുമ്പോഴാണ് ഓട്ടോ ബ്രൂവറി സിൻഡ്രോം എന്ന അവസ്ഥയുണ്ടാകുന്നത്. കാൻഡിഡ ആൽബിക്കൻസ്, കാൻഡിഡ ഗ്ലബ്രാറ്റ, ടോറുലോപ്സിസ് ഗ്ലബ്രാറ്റ പോലുള്ള യീസ്റ്റുകൾ ഇതിന് കാരണമാകും. തലകറക്കം, തലവേദന, നിർജലീകരണം, മനംമറിച്ചിൽ, ഛർദി, ക്ഷീണം, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ചർമം ചുവക്കുന്നത്, വരണ്ട വായ, മൂഡ് മാറ്റങ്ങൾ എന്നിവയും ഓട്ടോ ബ്രൂവറി സിൻഡ്രോമിന്റെ ലക്ഷണങ്ങളാണ്. 

കുടലിന് പ്രശ്നമുള്ളവർ, പ്രമേഹരോഗികൾ, ഫാറ്റി ലിവർ രോഗികൾ, വയറിലെ പേശികൾക്ക് തകരാർ സംഭവിച്ചവർ എന്നിവർക്കാണ് ഓട്ടോ ബ്രൂവറി സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ. ആന്റിബയോട്ടിക്സിന്റെ അമിത ഉപയോഗം, പ്രമേഹം, മോശം പോഷണം, കുറഞ്ഞ പ്രതിരോധ ശേഷി തുടങ്ങിയവയും ശരീരത്തിൽ അമിതമായ യീസ്റ്റ് ഉത്പാദിക്കപ്പെടാൻ കാരണമാകും. ചിലരിൽ ക്രോൺസ് രോഗവും കുടലിലെ യീസ്റ്റിന്റെ സാന്നിധ്യം വർദ്ധിപ്പിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT