കുട്ടികളി ടൈപ്പ് 2 പ്രമേഹ സാധ്യത 
Health

പാൽപ്പൊടി കുട്ടികളിൽ പ്രമേഹ സാധ്യത വർധിപ്പിക്കുമോ?

കൊഴുപ്പുകളെ വിഘടിപ്പിക്കാൻ സഹായിക്കുന്ന ലിപേസ് പോലുള്ള ചില എൻസൈമുകൾ ഒഴിവാക്കപ്പെടുന്നു.

സമകാലിക മലയാളം ഡെസ്ക്

മ്മയുടെ വാത്സല്യം തുളുമ്പുന്ന അമ്മിഞ്ഞപ്പാലിനോളം വരില്ല ഒരിക്കലും പാൽപ്പൊടികളുടെ മേന്മ. എന്നാൽ സൗകര്യവും സാഹചര്യങ്ങളും കാരണം പലരും കുഞ്ഞുങ്ങൾക്ക് പാൽപ്പൊടി നൽകാറുണ്ട്. എന്നാല്‍ ഇത് കുഞ്ഞുങ്ങള്‍ക്ക് എത്രത്തോളം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

പ്രധാനമായും പശുവിന്റെ പാൽ അടിസ്ഥാനപ്പെടുത്തിയാണ് പാൽപ്പൊടികൾ നിർമിക്കുന്നത്. ഈ പ്രക്രിയയിൽ കാൽസ്യം, പ്രോട്ടീൻ തുടങ്ങിയ ധാരാളം ഗുണങ്ങൾ നിലനിർത്തുമ്പോഴും ശുദ്ധമായ പാലിൽ കാണപ്പെടുന്ന കൊഴുപ്പുകളെ വിഘടിപ്പിക്കാൻ സഹായിക്കുന്ന ലിപേസ് പോലുള്ള ചില എൻസൈമുകൾ ഒഴിവാക്കപ്പെടുന്നു. കൂടാതെ ഇത് ഓക്സിഡൈസ്ഡ് കൊളസ്ട്രോൾ രൂപപ്പെടുന്നതിലേക്ക് നയിച്ചേക്കാമെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

പാല്‍പ്പൊടി സ്ഥിരമായി കുടിക്കുന്നത് കുട്ടികൾ വളർന്നു വരുമ്പോൾ വീക്കം, ഹൃദ്രോഗ സാധ്യത എന്നിവ വർധിപ്പിക്കുമെന്നും വിദ​ഗ്ധർ പറയുന്നു. കൂടാതെ ഇത്തരം പാൽപ്പൊടികളിൽ അധികമായി പഞ്ചസാര ചേർക്കാറുണ്ട്. ഇത് കുഞ്ഞുങ്ങളുടെ ഇൻസുലിൻ പ്രതിരോധശേഷിയെ കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

ശുദ്ധമായ പാലിനെ അപേക്ഷിച്ച് പാൽപ്പൊടി രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാൻ കാരണമാകും. പതിവായി പാൽപ്പൊടി കഴിക്കുന്ന കുട്ടിയുടെ പാൻക്രിയാസിനെ സമ്മർദത്തിലാക്കും. ഇത് പ്രമേഹത്തിന് കാരണമാവുക മാത്രമല്ല, അനാരോ​ഗ്യകരമായ ഭക്ഷണക്രമത്തിന് കാരണമാവുകയും ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

SCROLL FOR NEXT