കോവിഡും ഇൻഫ്ലുവൻസയും ആർഎസ്‌‌വിയും എങ്ങനെ തിരിച്ചറിയാം  
Health

തുടക്കത്തിൽ സാധാരണ ജലദോഷം പോലെ, കോവിഡും ഇൻഫ്ലുവൻസയും ആർഎസ്‌‌വിയും എങ്ങനെ തിരിച്ചറിയാം

കൃത്യമായ രോഗനിർണയം നടത്താതെ പോകുന്നത് ചില ശ്വാസകോശ രോഗങ്ങൾ ഗുരുതരമാകാൻ കാരണമാകുന്നു

സമകാലിക മലയാളം ഡെസ്ക്

ല വൈറല്‍ രോഗങ്ങളും ഓരേ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ ചെറിയൊരു ജലദോഷം വന്നാൽ പോലും സംശയമാണ്. തൊണ്ട വേദനയിൽ തുടങ്ങി മൂക്കാെലിപ്പ്, തലവേദന, ക്ഷീണം, ചുമ, പനി അങ്ങനെ പല രൂപത്തിലേക്ക് മാറാം. മിക്ക ശ്വാസകോശ രോഗങ്ങളുടെയും തുടക്കം ഇത്തരത്തിലായതിനാൽ പലപ്പോഴും യഥാർഥ രോഗം തിരിച്ചറിയാതെ പോകാറുണ്ട്. എന്നാൽ കൃത്യമായ രോഗനിർണയം നടത്താതെ പോകുന്നത് ചില ശ്വാസകോശ രോഗങ്ങൾ ഗുരുതരമാകാൻ കാരണമാകുന്നു. തണുപ്പും മഴയുമായാൽ ഉണ്ടാകുന്നതെല്ലാം സാധാരണ ജലദോഷമാണെന്ന് കരുതിയിരിക്കരുത്.

റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർഎസ്‌വി)

‍ജലദോഷത്തിന് സമാനമാണ് ആർഎസ്‌വി ബാധയുടെ പ്രധാന ലക്ഷണം. വളരെ കുറച്ചു ദിവസങ്ങൾ മാത്രം നീണ്ടു നിൽക്കുന്നതിനാൽ ഇതും സാധാരണ ജലദോഷമായി പലരുടെ തെറ്റുദ്ധരിക്കാറുണ്ട്. എന്നാൽ കുട്ടികളിലും പ്രായമായവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇത് ബ്രോങ്കൈലിറ്റിസ് അല്ലെങ്കിൽ ന്യുമോണിയയിലേക്ക് നയിച്ചേക്കാം. മരണത്തിന് വരെ ഇതു കാരണമായേക്കാം. ആർഎസ്‌വി ഒരു സീസണൽ അസുഖമല്ലെങ്കിലും വളരെ പെട്ടെന്ന് പകരുന്ന അസുഖമാണ്.

കോവിഡ്, ഇൻഫ്ലുവൻസ തുടങ്ങിയവയുടെ രോഗനിർണയം നടത്താൻ ഉപയോഗിക്കുന്ന റാപ്പിഡ്-ആൻ്റിജൻ ടെസ്റ്റ് തന്നെയാണ് ആർഎസ്‌വി നിർണയത്തിനും ഉപയോഗിക്കുന്നത്. എന്നാൽ ഇതിന് പ്രത്യേകിച്ച് ചികിത്സയൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഇൻഫ്ലുവൻസ

തുടക്കത്തിൽ സമാന ലക്ഷണങ്ങളാണ് ഇൻഫ്ലുവൻസയും കാണിക്കുന്നത്. തൊണ്ടവേദന, തലവേദന എന്നിവയിൽ നിന്ന് ആരംഭിച്ച് പെട്ടെന്ന് പനി, ശരീരവേദന, അമിത ക്ഷീണം എന്നിവയായി മാറുന്നു. ആഗോളതലത്തിൽ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായാണ് ഇൻഫ്ലുവൻസയെ കാണക്കാക്കുന്നത്. പ്രതിവർഷം 35 ദശലക്ഷം ആളുകളിൽ രോഗം ഗുരുതരമാകാറുണ്ടെന്നും രണ്ട് ലക്ഷം മുതൽ ആറ് ലക്ഷത്തോളം ആളുകൾ പ്രതിവർഷം ഇൻഫ്ലവൻസ് ബാധിച്ച് മരിക്കാറുണ്ടെന്നാണ് കണക്ക്. ഇൻഫ്ലുവൻസ് സീസണൽ ആയതുകൊണ്ട് തന്നെ തണുപ്പുകാലത്തും മഴക്കാലത്തുമാണ് രോഗം കൂടുതലായി പകരുന്നത്. ഇൻഫ്ലവൻസയ്ക്ക് വാക്സിനുകൾ ലഭ്യമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോവിഡ്

ആഗോളതലത്തിൽ ഭീതിയായി മാറിയ കോവിഡ് മഹാമാരി നിരവധി ജീവനുകളാണ് ഇതുവരെ എടുത്തത്. മാരകമായ ഈ വൈറസ് ബാധയുടെ ആദ്യ ലക്ഷണങ്ങളും സമാനമാണ്. തൊണ്ട വേദനയിൽ തുടങ്ങിയ പനിയും ശ്വാസതടസവുമായി മൂർച്ഛിക്കുന്നു. കോവിഡ് നിലവിൽ ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥ അല്ലെങ്കിലും ഇൻഫ്ലുവൻസ ബാധിച്ചും ആർഎസ്‌വി ബാധിച്ചും മരിക്കുന്നവരുടെ എണ്ണത്തെക്കാൾ കൂടുതലാണ് കോവിഡ് ബാധയെ തുടർന്നുള്ള മരണം.

ആസ്തമ, പ്രമേഹം, കാൻസർ, വൃക്കരോഗം, അമിതവണ്ണം അല്ലെങ്കിൽ ഹൃദ്രോഗം തുടങ്ങിയ രോഗികളിൽ കോവിഡ് സാധ്യത കൂടുതലാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മുതിർന്നവരിലും കോവിഡ് ബാധ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്. രോഗലക്ഷണങ്ങൾ 12 ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്നതാണ് ലോങ് കോവിഡ് എന്ന് വിളിക്കുന്നത്. കോവിഡിനെതിരെ വാക്സിൻ ലഭ്യമാണ്. റാപ്പിഡ് ആന്റിജൻ ടെസ്റ്റിലൂടെ കോവിഡ് സ്ഥിരീകരണം നടത്താം.

രോഗലക്ഷണങ്ങൾ തുടരുകയും പരിശോധനയൊക്കെ നെഗറ്റീവും ആണെങ്കിലോ?

ഇരുനൂറിലധം വ്യത്യസ്ത വൈറസുകൾ ജലദോഷത്തിന്റെയും പനിയുടെയും ലക്ഷണങ്ങൾക്ക് കാരണമാകാറുണ്ട്. റിനോവൈറസ്, അഡെനോവൈറസ് തുടങ്ങിയവ സാധാരണയായി കാണപ്പെടുന്ന വൈറസുകളാണ്. ചുമ മാറിയെങ്കിലും കഫം വരുന്നത് തുടർന്നാൽ പെർട്ടുസിസ് (വൂപ്പിംഗ് ചുമ), സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ, ഹീമോഫിലസ് ഇൻഫ്ലുവൻസ അല്ലെങ്കിൽ മൊറാക്സെല്ല കാറ്ററാലിസ് പോലുള്ള ബാക്ടീരിയ അണുബാധയായിരിക്കാം.

എക്സ്‌റെ, കഫം പരിശോധനയിലൂടെ ന്യൂമോണിയ കണ്ടെത്താം. വൈറൽ അണുബാധയോടെ തുടങ്ങിയെങ്കിലും പിന്നീട് അത് ബാക്ടീരിയ അണുബാധയായി പരിണമിക്കാം. ബാക്ടീരിയ അണുബാധയ്ക്ക് ആന്റി-ബയോട്ടിക്കുകൾ കഴിക്കുന്നത് സഹായകമാകാം. ഇതിന് പരിശോധ നിർബന്ധമാണ്. എന്നാൽ വൈറൽ രോഗത്തിന് ആൻറിബയോട്ടിക്കുകൾ കഴിക്കുന്നത് ഉപയോഗശൂന്യമാകുമെന്ന് മാത്രമല്ല, അത് ദോഷകരമായ ആൻറിബയോട്ടിക് പ്രതിരോധത്തിന് കാരണമാകുകയും അനാവശ്യ പാർശ്വഫലങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT