ബ്രാന്‍ഡ് ഏതാണെങ്കിലും പാക്ക് ചെയ്തു വരുന്ന ജ്യൂസിനെ വിശ്വസിക്കരുത് 
Health

'ആരോഗ്യം' പേരില്‍ മാത്രം; ബ്രാന്‍ഡ് ഏതാണെങ്കിലും പാക്ക് ചെയ്തു വരുന്ന ജ്യൂസിനെ വിശ്വസിക്കരുത്

എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയാണ് ദേശീയ പോഷകാഹാര വാരം ആചരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

രോഗ്യകരമെന്ന് ലേബല്‍ ചെയ്തു മാര്‍ക്കുകളില്‍ എത്തുന്ന പാക്ക് ചെയ്ത ജ്യൂസുകള്‍ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധര്‍. പാക് ചെയ്തു വരുന്ന ഇത്തരം ജ്യൂസുകളില്‍ വളരെ കുറച്ചു മാത്രമാണ് ഫ്രൂട്ട് പള്‍പ് ഉണ്ടാവുക.

അമിതമായി പഞ്ചസാര അടങ്ങിയിട്ടുള്ളതിനാല്‍ ഇത് പ്രമേഹം, പൊണ്ണത്തടി എന്നിവയിലേക്ക് നയിക്കുന്നുവെന്നും ദേശീയ പോഷകാഹാര വാരത്തില്‍ ആരോഗ്യ വിദഗ്ധര്‍ ഓര്‍മപ്പെടുത്തുന്നു. പഴങ്ങള്‍ ജ്യൂസ് ആക്കുമ്പോള്‍ നാരുകള്‍ നഷ്ടമാകുന്നു. പഴങ്ങള്‍ ജ്യൂസ് ആക്കുന്നതിന് പകരം നേരിട്ടു കഴിക്കുന്നതാണ് അവയില്‍ അടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ആന്റി-ഓക്‌സിഡന്റുകളും ശരീരത്തില്‍ നേരിട്ടെത്താന്‍ സഹായിക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദേശീയ പോഷകാഹാര വാരം

പോഷകാഹാരത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വാർഷിക ക്യാമ്പയിനാണ് ദേശീയ പോഷകാഹാര വാരം. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ ദേശീയ പോഷകാഹാര വാര ആചരിക്കുന്നത്. എല്ലാവര്‍ക്കും പോഷകാഹാരം എന്നാണ് ഇത്തവണത്തെ പ്രമേയം. 1982-ൽ വനിതാ ശിശുവികസന മന്ത്രാലയമാണ് ഇന്ത്യയിൽ ദേശീയ പോഷകാഹാര വാരം ആദ്യമായി ആചരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT