പ്രതീകാത്മക ചിത്രം 
Health

ദിവസവും 5 മുതൽ 10 ​ഗ്രാം വരെ; അധികമായാൽ മഞ്ഞളും 'വിഷം'

മഞ്ഞൾ ഉപയോ​ഗിക്കുമ്പോൾ മിതത്വം പാലിക്കേണ്ടത് പ്രധാനമാണ്

സമകാലിക മലയാളം ഡെസ്ക്

ധികമായാൽ മഞ്ഞളും 'വിഷ'മാണ്. ഭക്ഷണമുണ്ടാക്കുമ്പോൾ മഞ്ഞൾ ചേർക്കുന്നത് വിഭവത്തിന് നിറം തരിക മാത്രമല്ല, പോഷകഗുണങ്ങളും ഇരട്ടിയാക്കും. ഔഷധ​ഗുണങ്ങൾ ഏറെയുള്ളതിനാൽ ആയുർവേദത്തിൽ ഒരു മരുന്നായാണ് മഞ്ഞളിനെ കാണുന്നത്. അണുബാധ, ദഹനക്കുറവ്, ചർമ്മ രോഗങ്ങൾ, കാൻസർ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് മഞ്ഞൾ ഒരു പരിഹാരമാണ്. രക്തത്തെ ശുദ്ധീകരിക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മഞ്ഞൾ ബെസ്റ്റാണ്. 

എന്നാൽ ഉപയോ​ഗം അമിതമായാൽ ഗുണത്തെക്കാൾ ഏറെ ദോഷമായിരിക്കും ഫലം. മഞ്ഞൾ ഉപയോ​ഗിക്കുമ്പോൾ മിതത്വം പാലിക്കേണ്ടത് പ്രധാനമാണ്. ദിവസേന അഞ്ച് മുതൽ 10 ഗ്രാമിൽ കൂടാൻ മഞ്ഞൾ ശരീരത്തിനുള്ളിൽ ചെല്ലാൻ പാടില്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്. ഒരു പരിധിക്കപ്പുറം മഞ്ഞൾ ശരീരത്തിനുള്ളിൽ ചെന്നാൽ ശരീരം അത് നിരസിക്കുകയും വിഷലിപ്തമാകുകയും ചെയ്യും. അളവു പോലെ തന്നെ പ്രധാനമാണ് ​ഗുണമേന്മയും. ശുദ്ധീകരിച്ച കുർക്കുമിനും മറ്റ് ആൽക്കലോയിഡുകളും അടങ്ങിയ വിപണയിൽ കിട്ടുന്ന മഞ്ഞൾ ഉപയോ​ഗിക്കുമ്പോൾ  ജാഗ്രത പാലിക്കണം. അസംസ്‌കൃത ജൈവ മഞ്ഞൾ ഉപയോഗിക്കുന്നതാണ് എല്ലായ്‌പ്പോഴും ഗുണകരം. 

മഞ്ഞളിൽ അടങ്ങിയ കുർക്കുമിൻ, ദഹനപ്രക്രീയ പതുക്കെയാക്കി ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തു കൊണ്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. എന്നാൽ വരണ്ട ചർമ്മം, ഭാരക്കുറവ് നേരിടുന്നവർ, പ്രമേഹ രോഗികൾ മഞ്ഞൾ ഉപയോ​ഗം കുറയ്‌ക്കുന്നതാണ് നല്ലത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT