എന്താണ് പോളിഡിപ്സിയ? 
Health

എത്ര കുടിച്ചിട്ടും ദാഹം മാറുന്നില്ല, പ്രീ-ഡയബറ്റിസിന്റെ പ്രധാന ലക്ഷണം; എന്താണ് പോളിഡിപ്സിയ?

ചെറുപ്പക്കാര്‍ക്കിടയിലെ പോളിഡിപ്സിയ പ്രീ-ഡയബറ്റിസ് രോഗാവസ്ഥയുടെ പ്രധാന ലക്ഷണമാകാം.

സമകാലിക മലയാളം ഡെസ്ക്

വേനല്‍കാലത്തും ചൂടു കൂടുമ്പോഴും ദാഹം അടങ്ങാത്തത് സാധാരണമാണ്. എന്നാല്‍ ഏതു നേരവും വെള്ളം കുടിക്കാന്‍ ദാഹം തോന്നുന്ന പ്രവണത അത്ര ആരോഗ്യകരമല്ല. ഇന്ത്യയില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഇത്തരത്തില്‍ അമിതദാഹം അനുഭവിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പോളിഡിപ്സിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. നിർജലീകരണമാണ് പോളിഡിപ്സിയക്കുള്ള പ്രധാന കാരണം. ചെറുപ്പക്കാര്‍ക്കിടയിലെ പോളിഡിപ്സിയ പ്രീ-ഡയബറ്റിസ് രോഗാവസ്ഥയുടെ പ്രധാന ലക്ഷണമാകാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്ന അവസ്ഥയാണ് പ്രീ ഡയബറ്റിസ്. എന്നാൽ, ഇത് പ്രമേഹമായിരിക്കില്ല. പ്രമേഹബാധിതരിൽ കാണുമ്പോലെയുള്ള പ്രകടമായ ലക്ഷണങ്ങളൊന്നും ഇവരിൽ കാണാറില്ല. പ്രീ ഡയബറ്റിസിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോൾ, മൂത്രത്തിലൂടെ അധിക പഞ്ചസാര നീക്കം ചെയ്യാൻ ശരീരം ശ്രമിക്കുന്നു. ഇത് ഒരേസമയം ശരീരത്തിലെ ജലനഷ്ടത്തിലേക്കും നയിക്കുന്നു.

റെറ്റിനോപ്പതി, ന്യൂറോപ്പതി, വൃക്കരോ​ഗം, ഹൃദ്രോ​ഗം, പക്ഷാഘാതം തുടങ്ങിയ പല സങ്കീർണതകളും വരാനുള്ള സാധ്യത പ്രീ ഡയബറ്റിസുള്ളവരിൽ കൂടുതലാണ്. അമിതവണ്ണമുള്ളവർ, അടുത്ത ബന്ധുക്കൾക്ക് പ്രമേഹമുള്ളവർ, ​ഗർഭകാല പ്രമേഹമുണ്ടായിരുന്നവർ, പോളിസിസ്റ്റിക് ഓവറി സിൻഡ്രം ഉള്ളവർ, വ്യായാമം ചെയ്യാത്തവർ തുടങ്ങിയവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ പേർ പ്രതികളാകുമെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍

മധ്യകേരളത്തിന്റെ ദീര്‍ഘകാല ആവശ്യം; കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

മില്ലര്‍... സ്റ്റബ്‌സ് ഷോ; കാനഡയ്ക്ക് മുന്നില്‍ 214 റണ്‍സ് ലക്ഷ്യം വച്ച് പ്രോട്ടീസ്

'പ്രണയത്തട്ടിപ്പ്': സോഷ്യൽ മീഡിയ വഴി സ്ത്രീയെ കബളിപ്പിച്ചയാൾ 194,000 ദിർഹം നൽകണമെന്ന് അബുദാബി കോടതി

'എസ്‌ഐആര്‍ തടസപ്പെടുത്തരുത്'; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്; ശബരിമല അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT