Health

അല്‍ഷിമേഴ്‌സ് ഒരു സ്ത്രീ രോഗമാണോ? മറവി രോഗത്തെ നേരത്തേയറിയാം , ചെറുക്കാം

ആര്‍ത്തവ വിരാമത്തോടെ സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കുറയുകയും ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ക്രമേണെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നതോടെയാണ്

Author : സമകാലിക മലയാളം ഡെസ്ക്

രോ നാല് മിനിറ്റിലും ഒരാള്‍ വീതം മറവിരോഗത്തിന്റെ പിടിയിലേക്ക് വീഴുന്നുണ്ടെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീകളെയാണ് രോഗം ഏറ്റവുമധികം ബാധിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പുരുഷന്‍മാരുടെയും സ്ത്രീകളുടെയും തലച്ചോറിലുള്ള മാറ്റമാണ് മറവിരോഗത്തിന്റെ പ്രധാന കാരണം. ആര്‍ത്തവ വിരാമത്തോടെ സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കുറയുകയും ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ക്രമേണെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നതോടെയാണ് രോഗസാധ്യതകള്‍ വര്‍ധിക്കുന്നത്.


 
 അല്‍ഷിമേഴ്‌സ് ബാധിക്കുന്നതിന് കൃത്യം ഇരുപത് വര്‍ഷം മുമ്പ് തന്നെ തലച്ചോറില്‍ മാറ്റങ്ങള്‍ പ്രകടമാകുന്നതായി പഠനങ്ങള്‍ പറയുന്നു. രോഗത്തെ കുറിച്ച് സമൂഹത്തിലുള്ള തെറ്റിദ്ധാരണകള്‍ മാറ്റുകയെന്നതാണ് ഈ വര്‍ഷത്തെ അല്‍ഷിമേഴ്‌സ് ദിന സന്ദേശം.

മറവി രോഗം ബാധിക്കുന്നതോടെ വ്യക്തിയിലെ ശ്വസനം, ഭക്ഷണം കഴിക്കല്‍, സംസാരം, ചവയ്ക്കല്‍ തുടങ്ങിയ പ്രക്രിയകളും മെല്ലെയാവുന്നുണ്ട്. ഇതാണ് അല്‍ഷിമേഴ്‌സ് ബാധിച്ചവര്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മരിക്കുന്നതിന്റെ പ്രധാന കാരണം. അര്‍ബുദവും മറ്റ് അസുഖങ്ങളും പോലെ തന്നെ ജീവഹാനി സാധ്യതയുള്ള അസുഖമാണ് അല്‍ഷിമേഴ്‌സും എന്നതിനാല്‍ ഏറ്റവും മികച്ച പരിചരണമാണ് നല്‍കേണ്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

 40 വയസ് പിന്നിട്ട ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും  അല്‍ഷിമേഴ്‌സ് ബാധിക്കാമെന്നും പഠനം പറയുന്നു. സ്ത്രീകളില്‍ പ്രധാനമായും ആര്‍ത്തവ വിരാമം സംഭവിക്കുന്ന പ്രായമാണിത്. ഒമേഗാ ത്രീ ഫാറ്റി ആസിഡുകള്‍ ഈ പ്രായത്തിലുള്ള സ്ത്രീകളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒരു പരിധിവരെ രോഗത്തെ ചെറുക്കുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT