Health

ഇരട്ടസഹോദരനെ ഗര്‍ഭം ധരിച്ച നവജാതശിശു; അപൂര്‍വമായി മാത്രം നടക്കുന്നതെന്ന് ഡോക്ടര്‍മാര്‍

7 സെന്റീമീറ്റര്‍ നീളമുള്ള 150 ഗ്രാം ഭാരമുള്ള കുഞ്ഞിനെയാണ് സഹോദരന്റെ വയറിനുള്ളില്‍ നിന്നും ഡോക്ടര്‍മാര്‍ ശസത്രക്രീയയിലൂടെ പുറത്തെടുത്തത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളിലെ കുഞ്ഞിനും ഗര്‍ഭം. തന്റെ തന്നെ ഇരട്ട സഹോദരനെ വയറിനുള്ളിലാക്കിയാണ് കുഞ്ഞ് ജനിച്ചത്. ഡല്‍ഹിയിലെ മുബ്രയില്‍ പത്തൊന്‍പതുകാരിയായ അമ്മ ജന്മം നല്‍കിയ കുഞ്ഞിന്റെ വയറിനുള്ളിലാണ് മറ്റൊരു കുഞ്ഞ് വളരുന്നുണ്ടായിരുന്നത്. 

ആണ്‍കുട്ടിയാണ് കുഞ്ഞിന്റെ വയറ്റിനുള്ളില്‍ ഉണ്ടായിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പകുതി വളര്‍ച്ച പൂര്‍ത്തിയാക്കിയിരുന്ന കുഞ്ഞിന്റെ തലച്ചോറ്, കൈകള്‍, കാല് എന്നിവ വളര്‍ന്നിരുന്നു. അപൂര്‍വമായി മാത്രമെ ഇങ്ങനെ നടക്കാറുള്ളെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലോകത്തില്‍ ഇതുവരെ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 200ല്‍ താഴെ തവണ മാത്രമാണ്. 

7 സെന്റീമീറ്റര്‍ നീളമുള്ള 150 ഗ്രാം ഭാരമുള്ള കുഞ്ഞിനെയാണ് സഹോദരന്റെ വയറിനുള്ളില്‍ നിന്നും ഡോക്ടര്‍മാര്‍ ശസത്രക്രീയയിലൂടെ പുറത്തെടുത്തത്. യുവതിയെ സ്‌കാനിങ്ങിന് വിധേയമാക്കിയപ്പോള്‍ തന്നെ കുഞ്ഞിന്റെ വയറിനുള്ളിലാണ് മറ്റൊരു കുഞ്ഞ് വളരുന്നതെന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമായിരുന്നു. 

കുഞ്ഞ് ജനിച്ചതിന് ശേഷം 9 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ നടത്തിയ സ്‌കാനിങ്ങില്‍
കുഞ്ഞിന്റെ ഉള്ളില്‍ മറ്റൊരു കുഞ്ഞ് വളരുന്നുണ്ടെന്ന് കണ്ടെത്തി. തലച്ചോറ് ഉള്‍പ്പെടെ രൂപപ്പെട്ടുവരുന്ന തലയുടെ ഭാഗവും, കാലിലെ എല്ലുകളും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ കുഞ്ഞിന്റെ തലയോട്ടി രൂപപ്പെട്ടിട്ടുണ്ടായിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT