Health

ഒരു 'പെഗ്ഗി'ലറിയാം, പാക്കറ്റിലുള്ള ഭക്ഷണം കേടായോ എന്ന് ! നിര്‍ണായക കണ്ടുപിടിത്തവുമായി ഗവേഷകര്‍ 

മണ്ണില്‍ അലിഞ്ഞ് ചേരുമെന്നതിനാല്‍ തന്നെ ഇവ പരിസ്ഥിതിക്ക് ദോഷം ഒന്നും ഉണ്ടാക്കുന്നില്ല.

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്‌: ഭക്ഷ്യവസ്തുക്കള്‍ കേടായോ എന്ന് വേഗത്തില്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. പേപ്പര്‍ ബേസ്ഡ് ഇലക്ട്രിക്കല്‍ ഗ്യാസ് സെന്‍സര്‍ അഥവാ 'പെഗ്' എന്നാണ് ഈ സെന്‍സറിനെ വിളിക്കുന്നത്. ചീഞ്ഞ ഭക്ഷ്യവസ്തുക്കളില്‍ നിന്ന് പുറപ്പെടുന്ന വാതകങ്ങളായ അമോണിയ, ട്രൈമെഥൈലാമിന്‍ എന്നിവയെ എളുപ്പത്തില്‍ പെഗ് തിരിച്ചറിയും.

സ്മാര്‍ട്ട്‌ഫോണുമായി  ഈ സെന്‍സറുകള്‍ ബന്ധിപ്പിക്കാമെന്നും ഇതോടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ കേടായവ വാങ്ങി വരുന്നത് ഒഴിവാക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു.

മണ്ണില്‍ അലിഞ്ഞ് ചേരുമെന്നതിനാല്‍ തന്നെ ഇവ പരിസ്ഥിതിക്ക് ദോഷം ഒന്നും ഉണ്ടാക്കുന്നില്ല. ഭക്ഷണം പാക്ക് ചെയ്യുമ്പോള്‍ ഉപയോഗിക്കാനും സാധിക്കും. സ്മാര്‍ട്ട്ഫഓണുകള്‍ക്ക് വായിക്കാന്‍ സാധിക്കുന്ന മൈക്രോചിപ്പുകള്‍ ടാഗില്‍ ഘടിപ്പിക്കാനാണ് ഗവേഷകര്‍ പദ്ധതിയിടുന്നത്. 

 കേടായ സാധനങ്ങളെ തിരിച്ചറിയുന്നതിന് പുറമേ കാലാവധി കഴിഞ്ഞതാണോയെന്നും പെഗ് ടാഗ് സ്‌കാന്‍ ചെയ്താല്‍ അറിയാം. അധികം വൈകാതെ തന്നെ സെന്‍സറുകള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് ഗവേഷക സംഘം പറയുന്നത്. പ്ലാസ്റ്റികിന് പകരം 'പെഗ് ടാഗു'കളോടെ എത്തുന്ന പേപ്പറുകളില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിയുന്നതിനുള്ള സംവിധാനം കൊണ്ടുവരുമെന്നും ഇതോടെ പ്ലാസ്റ്റിക് മാലിന്യവും , ഭക്ഷണമാലിന്യവും കുറയ്ക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT