Health

സങ്കടമല്ല, ദേഷ്യമാണ് വില്ലന്‍ ! മുതിര്‍ന്നവരില്‍ ഹൃദയാഘാതത്തിന് വരെ കാരണമാകാമെന്ന്  പഠന റിപ്പോര്‍ട്ട്

ദേഷ്യപ്പെടുന്നതോടെ ശരീരത്തിലെ ഹോര്‍മോണുകളില്‍ പ്രകടമായ മാറ്റം ഉണ്ടാവുകയും ഇത് പെട്ടെന്നുള്ള പ്രകോപനത്തിനിടയാക്കുമെന്നും കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: പ്രായമായവരില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതില്‍ 'ദേഷ്യ'ത്തിന് പങ്കുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഹൃദയാഘാതം, വാതം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ തീവ്രത കൂട്ടാനും അപകടാവസ്ഥയിലേക്ക് നയിക്കാനും ദേഷ്യത്തിന് കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ദേഷ്യപ്പെടുന്നതോടെ ശരീരത്തിലെ ഹോര്‍മോണുകളില്‍ പ്രകടമായ മാറ്റം ഉണ്ടാവുകയും ഇത് പെട്ടെന്നുള്ള പ്രകോപനത്തിനിടയാക്കുമെന്നും കണ്ടെത്തി. 'സൈക്കോളജി ആന്റ് ഏജിങ്' എന്ന മാസികയിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

പങ്കാളിയുടെ വിയോഗവും ശരീരത്തിന്റെ ചുറുചുറുക്ക് നഷ്ടപ്പെടുത്തുന്നതും പലപ്പോഴും പ്രായമായവരെ ദേഷ്യക്കാരാക്കാറുണ്ട്. അതോടെ മുന്‍പ് ചെയ്തിരുന്ന പല കാര്യങ്ങളും തനിച്ച് ചെയ്യാന്‍ കഴിയാതെ വരും.ഇതും  ഇവരെ ദേഷ്യക്കാരായി മാറ്റുന്നു. 59 മുതല്‍ 93 വയസ്സുവരെ പ്രായമുള്ളവരെയാണ് പഠനത്തിന് വിധേയമാക്കിയത്. 

സങ്കടം വരുമ്പോഴും ശരീരം പ്രതികരിക്കാറുണ്ട്. പക്ഷേ അത്തരം അവസ്ഥകളില്‍ പലപ്പോഴും തളര്‍ച്ചയാണ് അനുഭവപ്പെടുക. എന്നാല്‍ ദേഷ്യപ്പെടുമ്പോള്‍ പതിവിലധികം ഊര്‍ജം അനിയന്ത്രിതമായി എത്തുകയും പ്രകോപനപരമായി പ്രവര്‍ത്തിക്കുന്നതിന് കാരണമാവുകയും ചെയ്യും. ഇതോടെ ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനം പെട്ടെന്ന് താളം തെറ്റുന്നുവെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

കൊച്ചിയില്‍ പാര്‍ക്കിങ് ഇനി തലവേദനയാകില്ല; എല്ലാം വിരല്‍ത്തുമ്പില്‍, 'പാര്‍കൊച്ചി'

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

SCROLL FOR NEXT