Health

കൂടുതല്‍ അപകടം പുരുഷന്മാര്‍ക്ക്, സ്ത്രീകളില്‍ കോവിഡിന് രൂക്ഷത കുറവ്? കാരണം കണ്ടെത്തി ഗവേഷകര്‍

കോവിഡ് ബാധിതരായ പുരുഷന്മാരിൽ രോ​ഗലക്ഷണവും മറ്റ് പരിണിതഫലവും കൂടുതൽ രൂക്ഷമാണെന്ന് കാണപ്പെട്ടിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

'ഈസ്ട്രജൻ' ഉൾപ്പെടെയുള്ള ‌സ്ത്രീ ലൈംഗിക ഹോർമോണുകളുടെ പ്രവർത്തനമാണ് സ്ത്രീകളിൽ കൊറോണ വൈറസ് ബാധയുടെ കാഠിന്യം കുറയാൻ കാരണമെന്ന് പഠനം. കൊറോണ വൈറസ് ബാധിതരായ പുരുഷന്മാരുടെ ആരോ​ഗ്യാവസ്ഥ സ്ത്രീകളെക്കാൾ അപകടകരമാണെന്ന കണ്ടെത്തലുകൾക്ക് പിന്നാലെയാണ് ഇതിന്റെ കാരണം പുറത്തുവന്നിരിക്കുന്നത്. കോവിഡ് ബാധിതരായ പുരുഷന്മാരിൽ രോ​ഗലക്ഷണവും മറ്റ് പരിണിതഫലവും കൂടുതൽ രൂക്ഷമാണെന്ന് കാണപ്പെട്ടിട്ടുണ്ട്. 

കോവിഡ് ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. ഈസ്ട്രജന്റെ പ്രവർത്തനം മൂലം സ്ത്രീകളിൽ ഹൃദ്രോ​ഗസാധ്യത കുറവാണെന്നതുപോലെതന്നെ ഹോർമോണുകളുടെ പ്രവർത്തനം തന്നെയാണ് കൊറോണ വൈറസ് ബാധ രൂക്ഷമാകുന്നതിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതെന്നാണ് ‌പഠനത്തിലെ കണ്ടെത്തൽ. 

ഹൃദയം, ഹൃദ​യധമനികൾ, വൃക്കകൾ എന്നിവയുടെ സംരക്ഷണ ആവരണമായി പ്രവർത്തിക്കുന്ന കോശങ്ങളിൽ അടങ്ങിയിട്ടുള്ള എസിഇ2 എന്ന എൻസൈം ആണ് കൊറോണ വൈറസിനെ ശരീരത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നത്. ആന്തരിക അവയവങ്ങളിലേക്ക് കടക്കാൻ വൈറസിനെ സഹായിക്കുന്നതും എസിഇ2 എന്ന എൻസൈം ആണ്. എന്നാൽ ഈസ്ട്രജന്റെ പ്രവർത്തനം എസിഇ2വിന്റെ അളവ് കുറയ്ക്കുന്നതിനാൽ സ്ത്രീകളിൽ വൈറസ് പ്രവർത്തനം കുറയും. ഇതാണ് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് കോവിഡ് റിസ്ക് കുറവാണെന്നതിന് പിന്നിലെ കാരണമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. ലിയന്നെ ​ഗ്രോബാൻ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT