മത്തേസ് ഫാസിയോ ആശുപത്രിയില്‍, തലയില്‍ ബുള്ളറ്റ് തുളച്ചു കയറിയതിന്‍റെ എക്സ്റേ എക്സ്
Life

യുവാവിന്റെ തലയിൽ ബുള്ളറ്റ്; അറിയാതെ ആഘോഷിച്ചു നടന്നത് നാല് ദിവസം, പിന്നീട്...

പുതുവത്സര ആഘോഷത്തിനിടെയാണ് ഫാസിയോയുടെ തലയില്‍ വെടിയേറ്റത്

സമകാലിക മലയാളം ഡെസ്ക്

ലയിൽ തുളച്ചു കയറിയത് ബുള്ളറ്റാണെന്ന് അറിയാതെ 21കാരനായ മെഡിക്കല്‍ വിദ്യാർഥി ആഘോഷിച്ചു നടന്നത് നാല് ദിവസം. റിയോ ഡി ജനീറോയിലെ ബീച്ചിൽ നടന്ന പുതുവത്സര ആ​ഘോഷത്തിനിടെയാണ് മത്തേസ് ഫാസിയോ എന്ന യുവാവിന്റെ തലയിൽ ബുള്ളറ്റ് തുളച്ചു കയറുന്നത്. രക്തസ്രാവമുണ്ടായെങ്കിലും അത് യുവാവ് അവ​ഗണിച്ചു. കല്ലേറു കിട്ടിയതായിരിക്കാമെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ട് തന്നെ ആഘോഷങ്ങൾ തുടർന്നു.

നാലു ദിവസത്തിന് ശേഷം വലതു കൈയ്‌ക്ക് അസഹനീയമായ വേദന തുടങ്ങിയതോടെയാണ് യുവാവ് ഡോക്ടറെ കാണാൻ തീരുമാനിച്ചത്. പരിശോധനയിൽ തലയിൽ ബുള്ളറ്റിന്റെ സാന്നിദ്ധ്യം യുവാവിനെയും ഡോക്ടർമാരെയും ഒരുപോലെ ഞെട്ടിച്ചു. 'ഒരു പക്ഷേ ശബ്ദം കേട്ടിരുന്നെങ്കിൽ എന്താണെന്ന് ഊഹിക്കാമായിരുന്നു. എന്നാൽ അങ്ങനെയൊന്നും ഉണ്ടായില്ല. ആഘോഷത്തിനിടെ ആരോ കല്ലെറിഞ്ഞതാണെന്നാണ് കരുതിയത്'.- എന്ന് യുവാവ് പറഞ്ഞു.

പിന്നീട് രണ്ട് മണിക്കൂർ നീണ്ട സർജറിയിലൂടെ ബുള്ളറ്റ് പുറത്തെടുത്തു. ഇത്ര വലിയ അപകടം യുവാവ് തിരിച്ചറിയാതെ പോയത് അമ്പരപ്പിച്ചുവെന്ന് ന്യൂറോ സർജൻ ഫ്ലാവിയോ ഫാൽകോമെറ്റ പറഞ്ഞു. ബുള്ളറ്റിന്റെ ഒരു ഭാ​ഗം തലച്ചോറിൽ തുളച്ചു കയറിയ അവസ്ഥയിലായിരുന്നു. ഇതുമൂലം കംപ്രഷനും യുവാവിന്റെ കൈയുടെ പ്രവർത്തനത്തെ അത് സ്വാധീനിച്ചെന്നും അദ്ദേഹം പറഞ്ഞു. യുവാവിന്റെ ആരോ​ഗ്യം വീണ്ടെടുക്കാൻ 20 മുതൽ 30 ദിവസം വരെ വേണ്ടിവരുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

SCROLL FOR NEXT