മെറ്റ എഐ  
Life

രണ്ട് സെക്കന്‍ഡുകൊണ്ട് 700 കിലോമീറ്റര്‍ വേഗത; ട്രാക്കില്‍ മിന്നലാകാന്‍ ചൈന, റെക്കോർഡ്, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ട് സെക്കന്‍ഡുകൊണ്ട് 700 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന മാഗ്‌ലേവ് ബുള്ളറ്റ് ട്രെയിന്‍ വിജയകരമായി പരീക്ഷിച്ച് ചൈന. ഡിസംബര്‍ 25 ന് ചൈനയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഡിഫന്‍സ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരാണ് സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ പരീക്ഷിച്ചത്.

ഏകദേശം ഒരു ടണ്‍ ഭാരമുള്ള ഒരു ട്രെയിന്‍ ബോഗിയാണ് 400 മീറ്റര്‍ നീളമുള്ള മാഗ്‌നറ്റിക് ലെവിറ്റേഷന്‍ ട്രാക്കിലൂടെ ഓടിച്ചത്. അത് 700 കിലോമീറ്റര്‍ വേഗമാര്‍ജിച്ച ശേഷം സുരക്ഷിതമായി നിര്‍ത്തുകയും ചെയ്തു. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വേഗമേറിയ സൂപ്പര്‍കണ്ടക്റ്റിങ് ഇലക്ട്രിക് മാഗ്ലേവ് ട്രെയിനാണിത്. പരീക്ഷണ സമയത്ത് ട്രെയിന്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ റെക്കോര്‍ഡ് വേഗതയിലെത്തി, തുടര്‍ന്ന് സുരക്ഷിതമായി നിര്‍ത്തി. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വേഗതയേറിയ സൂപ്പര്‍കണ്ടക്റ്റിങ് ഇലക്ട്രിക് മാല്‌ലേവ് ട്രെയിന്‍ ഇതാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

പരീക്ഷണ സമയത്തെ ട്രെയിനിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്, ചക്രങ്ങളില്ലാതെ കാന്തിക ശക്തി ഉപയോഗിച്ച് പാളത്തിനു മുകളിലൂടെ സഞ്ചരിക്കുന്ന അതിവേഗ ട്രെയിനാണ് മാഗ്ലേവ് ട്രെയിന്‍. കാന്തിക ആകര്‍ഷണവികര്‍ഷണ ശക്തി കൊണ്ട് പാളത്തിനുമുകളിലൂടെ തെന്നിപ്പോകുകയാണ് ഇതു ചെയ്യുന്നത്. ഘര്‍ഷണം വളരെ കുറവായതിനാല്‍ വേഗം കൂടുതലായിരിക്കും.

China achieves another breakthrough as its train reaches insane speed of 700 km/h in just 2 seconds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് അനുമതി, പദ്ധതി ചെലവ് 3,800.9 കോടി രൂപ

വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍

വിജയ് നയിച്ച റാലിയില്‍ അപകടം; രണ്ട് സ്ത്രീകളടക്കം ആറ് പേര്‍ക്ക് പരിക്ക്

പശ്ചിമേഷ്യൻ സംഘർഷം: ഉദ്ഘാടനത്തിന് കാത്ത് നിൽക്കാതെ സർവീസുമായി ഇത്തിഹാദ് റെയിൽ, ആശ്വാസത്തോടെ കുടുങ്ങികിടന്ന യാത്രക്കാർ

SCROLL FOR NEXT