മരിച്ചു പോയ ഭാര്യയുടെ ചിത്രത്തിന് ചിയേഴ്‌സ്‌ പറഞ്ഞ് വയോധികൻ/ ചിത്രം ഇൻസ്റ്റ​ഗ്രാം 
Life

മരിച്ചു പോയ ഭാര്യയുടെ ചിത്രത്തിന് ചിയേഴ്‌സ്‌ പറഞ്ഞ് വയോധികൻ; മരണത്തിനും തോൽപ്പിക്കാനാവാത്ത പ്രണയമെന്ന് സോഷ്യൽമീഡിയ

മരിച്ചു പോയ ഭാര്യയുടെ ചിത്രത്തിന് നേരെ ചിയേഴ്‌സ്‌ പറഞ്ഞ് സർബത്ത് കുടിക്കുന്ന വയോധികൻ

സമകാലിക മലയാളം ഡെസ്ക്

നസിനെ നൊമ്പരത്തിലാഴ്‌ത്തുന്ന പല കാഴ്‌ചകളും സമൂഹമാധ്യാമങ്ങളിൽ വൈറലാകാറുണ്ട്. സർബത്ത് വാങ്ങി മരിച്ചു പോയ ഭാര്യയുടെ ചിത്രത്തിന് നേരെ ചിയേഴ്‍സ് പറഞ്ഞ് കുടിക്കുന്ന ഒരു വയോധികന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റാകുന്നത്. 'മരണത്തിനും തോൽപ്പിക്കാനാകാത്ത പ്രണയം' എന്നാണ് സോഷ്യൽമീഡിയ ഇതിനെ വിശേഷിപ്പിച്ചത്.

​ഗുർപിന്ദർ സന്തു എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്നാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആളുകളാണ് വിഡിയോ കണ്ടത്. സൈക്കിളിലെത്തിയ വയോധികൻ സർബത്ത് വാങ്ങുന്നതാണ് വിഡിയോയുടെ തുടക്കം. സർബത്ത് വാങ്ങി കയ്യിലെ മൊബൈൽ ഫോണിലുള്ള ഭാര്യയുടെ ചിത്രത്തിന് നേരെ നീട്ടി എന്തോ കുശലം പറയുന്നുണ്ട്. ചുറ്റും നിൽക്കുന്നവരെ ശ്രദ്ധിക്കുകയോ നോക്കുകയോ ചെയ്യുന്നില്ല. തുടർന്ന് അദ്ദേഹം സർബർത്ത് വേ​ഗത്തിൽ കുടിച്ചു തീർത്തു.

ഹൃദയസ്‌പർശിയായ വിഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ‘ഇന്ന് കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ വിഡിയോ. ഇതുപോലെയുള്ള സ്നേഹം എല്ലാവരും അർഹിക്കുന്നു.’– എന്നായിരുന്നു ഒരകാളുടെ കമന്റ്. എന്താണ് യഥാർഥ പ്രണയം എന്ത് ചോദിച്ച ഒരാൾക്ക് ഞാൻ ഈ വിഡിയോ കാണിച്ചു കൊടുത്തു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT