പ്രതീകാത്മക ചിത്രം 
Life

ചുംബന മത്സരം ഇനി വേണ്ട; മണിക്കൂറുകള്‍ ചുംബിച്ച് നേടുന്ന റെക്കോര്‍ഡ് നിര്‍ത്തലാക്കി ഗിന്നസ് ബുക്ക്, കാരണം?

മത്സരം കൂടുതൽ അപകടകരമായി മാറുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം

സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനത്തിനുള്ള റെക്കോര്‍ഡ് ഒഴിവാക്കുന്നതായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ്. മത്സരം കൂടുതല്‍ അപകടകരമായ സാഹചര്യത്തില്‍ എത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വെബ്‌സൈറ്റില്‍ പങ്കുവച്ചു. മത്സരത്തിന്റെ ചില നിയമങ്ങള്‍ നിലവിലുള്ളതും പുതുക്കിയതുമായ ലോകറെക്കോര്‍ഡ് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് വിലയിരുത്തല്‍. 

58മണിക്കൂറും 35 മിനിറ്റും ചുംബിച്ച തായ് ദമ്പതികളുടെ പേരിലാണ് നിലവില്‍ ഈ റെക്കോര്‍ഡ്. 2013 ഫെബ്രുവരി 12ന് പട്ടായയിലാണ് അവസാന മത്സരം സംഘടിപ്പിച്ചത്. രണ്ട് ദിവസമാണ് ഇത് നീണ്ടുനിന്നത്. 70വയസ്സുള്ളവരടക്കം ഒന്‍പത് ദമ്പതിമാരാണ് മത്സരത്തിലുണ്ടായിരുന്നത്. 

മത്സരാര്‍ത്ഥികളുടെ ചുണ്ടുകള്‍ എപ്പോഴും സ്പര്‍ശിച്ചിരിക്കണമെന്നാണ് നിയമം. ചുണ്ടുകള്‍ വേര്‍പെടുത്തേണ്ടിവരുമെന്നതുകൊണ്ട് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും കഴിയില്ല. മത്സരാര്‍ത്ഥികള്‍ മുഴുവന്‍ സമയവും ഉണര്‍ന്നിരിക്കണമെന്നതാണ് മറ്റൊരു നിയമം. ഡയപ്പര്‍ ധരിക്കാനോ ടോയ്‌ലറ്റ് ബ്രേക്ക് എടുക്കാനോ പോലും അനുവാദമില്ല. ദൈര്‍ഘ്യമേറിയ ചുംബനം എന്ന റെക്കോര്‍ഡ് ദൈര്‍ഘ്യമേറിയ ചുംബന മാരത്തണ്‍ എന്നാക്കി മാറ്റിയതായാണ് അറിയിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

മമ്മൂട്ടി കമ്പനിയുടെ ഷോർട്ട് ഫിലിം വരുന്നു; സംവിധായകൻ രഞ്ജിത്, നായികയെയും നായകനെയും മനസിലായോ?

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദനന്‍

SCROLL FOR NEXT