ട്രാഫിക് നിയമം/ ചിത്രം ട്വിറ്റർ 
Life

ട്രാഫിക് നിയമം തെറ്റിക്കാതെ പെൺകുട്ടി, ചോക്ലേറ്റ് നൽകി പൊലീസിന്റെ അഭിനന്ദനം, ചിത്രം വൈറൽ

ട്രാഫിക് നിയമനം പാലിച്ചതിന് മിഠായി സമ്മാനം

സമകാലിക മലയാളം ഡെസ്ക്

ജീവനെക്കാള്‍ കൂടുതല്‍ പിഴ ഭയന്നാണ് നമ്മളില്‍ പലരും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നത്. നിയമം തെറ്റിച്ചാല്‍ അതു കൃത്യമായി മനസിലാക്കി പിഴ ചുമത്തും എന്നാല്‍ നിയമം അനുസരിച്ചാല്‍ ആരും മൈഡ് ചെയ്യില്ലെന്ന് തമാശരൂപേണ പലരും പറയാറുണ്ട്. എന്നാല്‍ മൈഡ് ചെയ്യുന്നവരുമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ഒരു ചിത്രം.

രണ്ട് ചോക്ലേറ്റ് മിഠായി ആണ് ചിത്രത്തില്‍. കൗതുകം മിഠായി അല്ല, മിഠായി നൽകാനുള്ള കാരണമാണ്. റോഡില്‍  ട്രാഫിക് നിയമനം പാലിച്ചതിന് അഹമ്മദാബാദ് പൊലീസ് തനിക്ക് സമ്മാനമായി തന്ന ചോക്ലേറ്റാണ് ഇതെന്ന് പറഞ്ഞാണ് റിത്വി എന്ന പെണ്‍കുട്ടി ട്വിറ്ററിലൂടെ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

എന്നാല്‍ ഇതൊക്കെ പൊലീസിന്റെ പബ്ലിസിറ്റി തന്ത്രമാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലരുടെ അഭിപ്രായം. റോഡ് ക്രോസ് ചെയ്യുന്നതിനിടെ തനിക്ക് പൊലീസുകാര്‍ ഒരു കുപ്പി വെള്ളം തന്നിട്ട് അത് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്ന് ഒരാള്‍ കമന്റ് ചെയ്തു.  

മറ്റൊരാള്‍ എല്ലാവര്‍ക്കും പൊലീസ് ഇത്തരത്തില്‍ മിഠായി കൊടുക്കുന്നുണ്ടോ അതോ നിങ്ങള്‍ക്ക് മാത്രമാണോ മിഠായി എന്നായിരുന്നു കമന്റ് ചെയ്തത്. ഇതിനോടകം ഒരുലക്ഷത്തിലധികം ആളുകള്‍ ചിത്രം കണ്ടു. മൂവായിരത്തോളം ആളുകളാണ് ചിത്രത്തിന് ലൈക്ക് ചെയ്തത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആശ്വാസ വാര്‍ത്ത; കുടകില്‍ കാണാതായ ശരണ്യയെ കണ്ടെത്തി

'എനിക്ക് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാനും ബേസില്‍ റെഡിയാണ്'; വികാരഭരിതനായി ടൊവിനോ തോമസ്

4 ഓവര്‍ 9 റണ്‍സ് 2 വിക്കറ്റ്! വീണ്ടും വീണ്ടും പറയുന്നു... 'ഷമി ഹീറോയാട ഹീറോ'...

'എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാനല്ല, തെരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ഭാവി ഭദ്രമാക്കാന്‍'; വൻ പ്രഖ്യാപനങ്ങളുമായി അമിത് ഷാ

തിയേറ്റര്‍ ഓഫ് ഡ്രീംസ്-അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രം തുടങ്ങി; ഭദ്രദീപം കൊളുത്തി സൂര്യ

SCROLL FOR NEXT