പ്രിന്‍സ് വില്യം 
Life

ലോകത്തിലെ ഏറ്റവും സുന്ദരനായ കഷണ്ടിക്കാരന്‍, ഹോളിവുഡ് താരത്തെ പിന്നിലാക്കി പ്രിന്‍സ് വില്യം

റീബൂട്ട് ഏജന്‍സി നടത്തിയ സര്‍വേയില്‍ 10ല്‍ 9.9 പോയിന്‍റ് അദ്ദേഹത്തിന് ലഭിച്ചു

സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഏറ്റവും സുന്ദരനായ കഷണ്ടിക്കാരന്‍, ദി സെക്‌സിയസ്റ്റ് ബാള്‍ഡ്മാന്‍ എന്ന പദവി തുടര്‍ച്ചയായ രണ്ടാം തവണയും വില്യം രാജകുമാരന്. ഹോളിവുഡ് താരങ്ങളെ പോലും പിന്നിലാക്കിയാണ് വെയില്‍സിന്‍റെ രാജകുമാര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. റീബൂട്ട് ഏജന്‍സി നടത്തിയ സര്‍വേയില്‍ 10ല്‍ 9.9 പോയിന്‍റ് അദ്ദേഹത്തിന് ലഭിച്ചു. ഹോളിവുഡ് നടന്‍ ഡ്വെയ്ൻ ജോൺസൺ ആണ് രണ്ടാം സ്ഥാനത്ത്. ഡിജിറ്റല്‍ സര്‍വേ വഴിയായിരുന്നു വിവരശേഖരണം.

2021 മുതലാണ് പരിപാടിയാരംഭിച്ചത്. ആദ്യവര്‍ഷവും 2023ലും വില്യം തന്നെയാിരുന്നു ഒന്നാമന്‍. ഈ വര്‍ഷം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനായി തിരഞ്ഞെടുത്തതു വില്യത്തെയായിരുന്നു. കഷണ്ടിക്കാര്‍ ലോകത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ മനം കവര്‍ന്നെന്ന് സര്‍വേയ്ക്ക് നേതൃത്വം കൊടുത്ത റീബൂട്ട് ഏജന്‍സിയിലെ സ്റ്റാന്‍ലി ടുക്കി ചൂണ്ടിക്കാട്ടി.

വില്യമിനെ തേടിയും വര്‍ഷത്തില്‍ 16800 സെര്‍ച്ചുകളാണ് ഗൂഗിളിന് വരുന്നതെന്ന് റീബൂട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് അദ്ദേഹത്തോടുള്ള ആരാധനയുടെ തെളിവാണെന്നും ഏജന്‍സി പറയുന്നു. പ്രിൻസ് വില്ല്യം എന്ന വാക്കിനായിരുന്നു ആവശ്യക്കാർ എറെ. ഷർട്ട്ലെസ്, നേക്കഡ് തുടങ്ങിയ പദങ്ങളായിരുന്നു തുടർന്ന് സെർച്ചിലുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം, വില്യം തന്റെ താടിയില്‍ പുതിയ പരീക്ഷണം നടത്തി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ തന്റെ താടി മകള്‍ ഷാര്‍ലറ്റിനെ കരയിപ്പിച്ചുവെന്നും അതോടെ താടി ഷേവ് ചെയ്തു നീക്കിയെന്നു വില്യം പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT