സത്യനാരായണ സമകാലിക മലയാളം
Life

മുലപ്പാല്‍ വര്‍ധിപ്പിക്കാനും കാന്‍സറിനെ പ്രതിരോധിക്കുന്നതിനുമുള്ള നെല്ലിനങ്ങള്‍; വിത്തിനങ്ങളുടെ സംരക്ഷകനായി സത്യനാരായണ

നൂറ്റാണ്ടുകളായി നശിച്ചുകൊണ്ടിരിക്കുന്ന 650 ഓളം വിത്തുകളുടെ സൂക്ഷിപ്പുകാരനും ജീവദായകനുമാണ് ഈ കര്‍ഷകന്‍.

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ഒരോ മനുഷ്യനും ഓരോ താല്‍പ്പര്യങ്ങളാണ്. അത്തരം വ്യത്യസ്തമായ ഒരു വഴിയിലൂടെയാണ് കാസര്‍കോടുള്ള കര്‍ഷകന്‍ സത്യനാരായണ ബെലേരിയുടെ യാത്ര. ബെള്ളൂര്‍ എന്ന സ്ഥലത്ത് എത്തിയാല്‍ സത്യനാരായണ ബെലേരിയുടെ കൃഷി സ്ഥലം കാണാം. അവിടെ കതിരണിഞ്ഞ് നില്‍ക്കുന്ന നെല്‍ക്കതിരുകളും മറ്റ് കാര്‍ഷിക വിഭവങ്ങളും ഉണ്ട്. നൂറ്റാണ്ടുകളായി നശിച്ചുകൊണ്ടിരിക്കുന്ന 650 ഓളം വിത്തുകളുടെ സൂക്ഷിപ്പുകാരനും ജീവദായകനുമാണ് ഈ കര്‍ഷകന്‍.

വ്യത്യസ്ത തരത്തിലുള്ള വിത്തിനങ്ങള്‍ സംരക്ഷിക്കുകയാണ് ഈ കര്‍ഷകന്‍. കൂടുകലും നെല്‍വിത്തുകളാണ്. 650ലധികം നെല്‍വിത്തനങ്ങളാണ് ഇദ്ദേഹത്തിന്റെ പക്കലുള്ളത്.

പച്ച, കറുപ്പ്, ബ്രൗണ്‍ എന്നിങ്ങനെ പലനിറങ്ങളില്‍ നെല്‍കതിരുകള്‍ വിളഞ്ഞ് നില്‍ക്കുന്നത് കാണാം. കൈമയും രാജകൈമയും മുതല്‍ ജപ്പാനിലേയും ഫിലിപ്പൈന്‍സിലേയും തനത് നെല്ലിനങ്ങള്‍ വരെ ഇവിടെയുണ്ട്. സത്യനാരായണ ബലേരിയുടെ പാടം അങ്ങനെ കതിരണിഞ്ഞു നില്‍ക്കുന്നത് കണ്ട് അതിശയിക്കേണ്ട രാജ്യം ഏറ്റവും മികച്ച കര്‍ഷകനുള്ള പത്മശ്രീ നല്‍കി ആദരിച്ച കര്‍ഷകന്‍ കൂടിയാണ് ഇദ്ദേഹം. കാസര്‍ഗോഡ് ജില്ലയില്‍ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ നെട്ടണിഗയില്‍ കുന്നും കഴിയും താണ്ടി വേണം ബെലേരിയിലെത്താന്‍. വിത്തിനങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ആവര്‍ത്തിച്ച് കൃഷിയിറക്കും. വീടിനോട് ചേര്‍ന്നുള്ള ചെറിയ റൂമില്‍ ഈ വിത്തിനങ്ങള്‍ സംരക്ഷിക്കാന്‍ വളരെ ചെറിയ സൗകര്യമാണുള്ളത്.

വിത്തിനങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം പുതിയ തലമുറയെക്കൂടി കൃഷിയില്‍ പങ്കാളിയാക്കണമെന്ന അഭിപ്രായമാണ് സത്യനാരാണയ്ക്ക്. അദ്ദേഹം സംസാരിക്കുന്നതെല്ലാം പുതുതലമുറയ്ക്ക് വേണ്ടിയാണ്. മുലപ്പാല്‍ കൂടുന്നതിനും അര്‍ബുദത്തിന് പ്രതിവിധിയായ നെല്ലിനങ്ങള്‍ വരെ കൂട്ടത്തിലുണ്ടെന്ന് സത്യനാരായണ പറയുന്നു. എന്നാല്‍ ഇതെല്ലാം നാടന്‍ അറിവ് മാത്രമാണെന്നും തെളിയിക്കേണ്ടത് ശാസ്ത്രജ്ഞരാണെന്നും സത്യനാരായണ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാസര്‍കോട് ജില്ലാ പഞ്ചായത്ത് 2022 ല്‍ ജീന്‍ സേവ്യര്‍ പുരസ്‌കാരം നല്‍കി സത്യനാരായണയെ ആദരിച്ചിരുന്നു. കേരള സര്‍ക്കാരിന്റെ വനമിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് ഈ കര്‍ഷകന്. നെല്ല് മാത്രമല്ല തെങ്ങും കവുങ്ങും പച്ചക്കറികളും പ്ലാവും ഫലവൃക്ഷങ്ങളും ഈ കര്‍ഷകന്റെ പുരയിടത്തിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT