വിര്‍ച്വല്‍ എക്‌സിബിഷനില്‍ നിന്ന്‌ 
Life

പത്ത് കലാകാരന്‍മാര്‍, പത്ത് ദേശങ്ങള്‍; അതിജീവനത്തിന്റെ വിര്‍ച്വല്‍ ചിത്രപ്രദര്‍ശനം, 'ഇന്‍ സേര്‍ച്ച്  ഓഫ് കോമണ്‍ ഗ്രൗണ്ട് ' 

കോവിഡ് കാലത്ത് വിര്‍ച്വല്‍ എക്‌സിബിഷനിലൂടെ അതിജീവനത്തിനുള്ള ശ്രമങ്ങളുമായി ട്രാന്‍സ്‌ഗ്രെസ് എന്ന കൂട്ടായ്മ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് കാലത്ത് വിര്‍ച്വല്‍ എക്‌സിബിഷനിലൂടെ അതിജീവനത്തിനുള്ള ശ്രമങ്ങളുമായി ട്രാന്‍സ്‌ഗ്രെസ് എന്ന കൂട്ടായ്മ. കേരളത്തിനകത്തും പുറത്തുമുള്ള പത്ത് കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ വിര്‍ച്വല്‍ എക്‌സിബിഷന്‍ 'ഇന്‍ സേര്‍ച്ച്  ഓഫ് കോമണ്‍ ഗ്രൗണ്ട് ' എന്ന പേരിലാണ് ജനങ്ങളിലേക്കെത്തുന്നത്. 

ആര്‍ട്ടിസ്റ്റ് മോക്ഷ കുമാര്‍ ആണ് ക്യൂറേറ്റര്‍. അഭിജിത് ഇ.എ, അനൂപ ജേക്കബ്, ക്ലമന്റ് രാജ്, എല്‍ഹാം ഹൊസെയിന്‍പുര്‍, ഫിറോസ് നെടിയത്ത്, ഗോപിക കൃഷ്ണന്‍, ജിബിന്‍ ബാബു, മണി കെ അയ്യപ്പന്‍, ഋഷി ശശി, വിഷ്ണു ശശി തുടങ്ങിയ കലാകാരന്മാരാണ് ഈ എക്‌സിബിഷനില്‍  പങ്കെടുക്കുന്നത്. 

പ്രശസ്തര്‍ പങ്കെടുക്കുന്ന സംവാദങ്ങളും ഈ എക്‌സിബിഷനോടനുബന്ധിച്ചു നടത്തി വരുന്നുണ്ട്. ഇനിയും കൂടുതല്‍ പുതു ആശയങ്ങളും പരിപാടികളുമായി ട്രാന്‍സ്‌ഗ്രെസ്സ് എത്തുമെന്നാണ് ഈ ചെറുപ്പക്കാര്‍ പറയുന്നത്. ഡിസംബര്‍ 15 നു തുടങ്ങിയ എക്‌സിബിഷന്‍ 20 നു സമാപിക്കും. എക്‌സിബിഷന് ഇതിനോടകം തന്നെ വലിയ പിന്തുണ ലഭിച്ചുകഴിഞ്ഞെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

https://sites.google.com/viewt/ransgress/home ലിങ്ക് വഴി എക്‌സിബിഷന്‍ കാണാന്‍ സാധിക്കും. ഓരോ ദിവസവും കലയുമായി ബന്ധപ്പെട്ട പ്രശസ്തര്‍ പങ്കെടുക്കുന്ന ഇന്‍സ്റ്റാഗ്രാം ലൈവ് സംവാദങ്ങളും എക്‌സ്ബിഷന്റെ ഭാഗമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT