പാസിങ് ഔട്ട് പരേഡിന് ശേഷം കുട്ടികളോടൊപ്പം ഉഷാ റാണി പിടിഐ
Life

ആര്‍മിയില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ മരണം, രണ്ട് കുഞ്ഞുമക്കള്‍; വിധിയുടെ മുന്നില്‍ തളരാതെ ഉഷാ റാണി സൈന്യത്തിലേയ്ക്ക്

ആത്മധൈര്യവും കഠിന പ്രയത്‌നവുമാണ് ഉഷ റാണിയെ സൈന്യത്തിലെത്തിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ജീവിതത്തില്‍ തിരിച്ചടിയോ പ്രതിസന്ധിയോ നേരിടുമ്പോള്‍ തളര്‍ന്നു പോകുന്നവര്‍ക്ക് പ്രചോദനമാണ് ഉഷാറാണി. ആര്‍മി എജ്യുക്കേഷന്‍ കോര്‍പ്‌സില്‍ ഉദ്യോഗസ്ഥനായിരിക്കുമ്പോഴാണ് ഉഷാറാണിയുടെ ഭര്‍ത്താവ് ക്യാപ്റ്റന്‍ ജഗ്താര്‍ സിങ് തീവണ്ടി അപകടത്തില്‍ മരിക്കുന്നത്. നാല് വര്‍ഷം മുമ്പായിരുന്നു സംഭവം. വിധിയുടെ മുന്നില്‍ പകച്ചു നില്‍ക്കാതെ സൈന്യത്തിന്റെ ഭാഗമായിരിക്കുകയാണ് ഉഷ റാണി.

ആത്മധൈര്യവും കഠിന പ്രയത്‌നവുമാണ് ഉഷ റാണിയെ സൈന്യത്തിലെത്തിച്ചത്. കുട്ടികളെ വളര്‍ത്തിയെടുക്കുന്നതിനോടൊപ്പം ബിരുദപഠനവും ഉഷാ റാണി പൂര്‍ത്തിയാക്കി. പിന്നീട് ആര്‍മി പബ്ലിക് സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തു. അവിടെ നിന്നാണ് സൈന്യത്തില്‍ ചേരാന്‍ ഉഷാ റാണിക്ക് ആഗ്രഹം തോന്നുന്നത്. അങ്ങനെ കഴിഞ്ഞ വര്‍ഷം വിവാഹ വാര്‍ഷിക ദിനത്തില്‍ ഉഷാ റാണി പരിശീലനം ആരംഭിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉഷാറാണി അടക്കം 250 പേരാണ് കരസേനയില്‍ ഓഫീസര്‍മാരായി ഇന്നലെ പാസിങ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കിയത്. ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ 11 മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ഓഫീസര്‍മാര്‍ വിവിധ മേഖലകളിലെ കരസേനാ യൂണിറ്റുകളില്‍ ചുമതലയേല്‍ക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT