Life

അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് സിവയ്ക്ക് ക്ഷണം; പാടി നടക്കുന്ന പാട്ടിലെ ഉണ്ണിക്കണ്ണനെ കാണാനും, പാല്‍പ്പായസം നുകരാനും അമ്പലപ്പുഴക്കാരുടെ ക്ഷണം

പാടി നടക്കുന്ന പാട്ടിലെ ഉണ്ണിക്കണ്ണനെ കാണാനും, അവിടുത്തെ പാല്‍പ്പായസം നുകരാനുമാണ് സിവയെ അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

അമ്പലപ്പുഴേ ഉണ്ണി കണ്ണനോട് നീ എന്ന മലയാള ഗാനം പാടി ഞെട്ടിച്ച സിവയോടുള്ള സ്‌നേഹം പ്രകടിപ്പിച്ച് മലയാളികള്‍ക്ക് മതിയായിട്ടില്ല. ഇപ്പോഴിതാ സിവയെ അമ്പലപ്പുഴ ക്ഷേത്രത്തിലെ ഉത്സവത്തിലേക്ക് ക്ഷണിക്കാന്‍ ഒരുങ്ങുകയാണ് ക്ഷേത്രം ഉപദേശക സമിതി. 

പാടി നടക്കുന്ന പാട്ടിലെ ഉണ്ണിക്കണ്ണനെ കാണാനും, അവിടുത്തെ പാല്‍പ്പായസം നുകരാനുമാണ് സിവയെ അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുന്നത്. ജനുവരിയില്‍ നടക്കുന്ന അമ്പലപ്പുഴ ക്ഷേത്രത്തിലെ പന്ത്രണ്ടു കളഭം ഉത്സവത്തില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചുകൊണ്ട് ധോനിക്ക് കത്തയക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പിന്തുണയോടെയാണ് അമ്പലപ്പുഴ ക്ഷേത്രം ഭാരവാഹികള്‍ സിവയെ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുന്നതും,  പാട്ട് പാടിയതിലെ അഭിനന്ദനം അറിയിക്കുന്നതും. 

മലയാളം അറിയാത്ത, കേരളവുമായി ഒരു ബന്ധവും ഇല്ലാത്ത സിവ മലയാള ഗാനം എങ്ങിനെ പാടുന്നു എന്നതായിരുന്നു ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നത്. ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത ഉടനെ തന്നെ സിവയുടെ ഗാനം വൈറലായിരുന്നു. ശ്രീശാന്ത് വഴിയാണ് ഈ പാട്ട് സിവയിലേക്ക് എത്തിയതെന്നും, മലയാളി വീട്ടുജോലിക്കാര്‍ വഴിയാണ് സിവ ഇത് പഠിച്ചതെന്നുമൊക്കെ വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും യഥാര്‍ഥ വസ്തുത ഇപ്പോഴും ആര്‍ക്കും പിടികിട്ടിയില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

SCROLL FOR NEXT