Life

ഒരു പട്ടിയുടെ തലയെടുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം; കാരണം ഇതാണ്

ഇപ്പോള്‍ ശക്തമായ സുരക്ഷ വലയമാണ് നായയ്ക്കായി ഒരുക്കിയിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

രു പട്ടിയുടെ തലയ്ക്ക് അഞ്ച് ലക്ഷം വിലയിടുക. പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? അങ്ങനെ സാധാരണ ഒരു പട്ടിയെ കൊല്ലാന്‍ ഇത്രയും പണം ചെലവാക്കാന്‍ ആരും തയാറാവില്ല. എന്നാല്‍ അങ്ങനെയൊരു സാധാരണ നായ അല്ലെങ്കില്‍ സോബ്രയുടെ അവസ്ഥയാകും. കൊളംബിയന്‍ ആന്റി നാര്‍ക്കോട്ടിക് പൊലീസ് സേനയിലെ അംഗമായ സോബ്ര എന്ന നായയാണ് ഇപ്പോള്‍ വധഭീഷണി നേരിടുന്നത്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടാന്‍ സഹായിച്ചതോടെയാണ് ആറ് വയസുകാരനായ സോംബ്ര കള്ളക്കടത്തുകാരുടെ കണ്ണില്‍ കരടാകുന്നത്. ഇപ്പോള്‍ സാംബ്രയെ ഇല്ലാതാക്കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ് മയക്കുമരുന്നു സംഘം. 

മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പൊലീസുകാര്‍ക്ക് മുന്‍പും വധഭീഷണി നേരിട്ടിട്ടുണ്ട്. എന്തായാലും വളരെ ഗൗരവത്തോടെയാണ് വധഭീഷണിയെ സോബ്രയുടെ മേലധികാരികള്‍ എടുത്തിരിക്കുന്നത്. ഇപ്പോള്‍ ശക്തമായ സുരക്ഷ വലയമാണ് നായയ്ക്കായി ഒരുക്കിയിരിക്കുന്നത്. ബോംബ്ര മാത്രമല്ല നിരവധി പൊലീസ് നായ്കള്‍ക്ക് ദിവസേന ഇത്തരത്തില്‍ ഭീഷണിവരാറുണ്ടെന്നാണ് പൊലീസ് നായകളുടെ പരിശീലകനായ കാര്‍ഡോണ പറയുന്നത്. 

ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെടുന്ന സോംബ്രയ്ക്ക് ആറ് വയസാണുള്ളത്. ശക്തരായ മയക്കുമരുന്ന സംഘത്തിനെതിരേയുള്ള നിരവധി ഓപ്പറേഷനുകളില്‍ പങ്കാളിയായതോടെയാണ് സോംബ്രയ്‌ക്കെതിരേ ഭീഷണി എത്തിയത്. 2016 ല്‍ 2.9 ടണ്‍ കൊക്കെയ്‌നാണ് സോംബ്ര ഉറബ പോര്‍ട്ടില്‍ നിന്ന് മണത്ത് കണ്ടെത്തിയത്. കണ്ടെയ്‌നറില്‍ നിറച്ച പഴത്തിന് ഇടയിലായിരുന്നു ഇത് കണ്ടെത്തിയത്. അടുത്ത വര്‍ഷവും അവള്‍ തന്ത്രപൂര്‍വം മയക്കുമരുന്ന് കണ്ടെത്തി. 1.1 ടണ്‍ വരുന്ന മയക്കുമരുന്ന് സാന്റ മാര്‍തയിലെ സംഭരണശാലയിലെ ഫ്രൂട്ട് പള്‍പ്പിനിടയില്‍ നിന്നാണ് ഇവള്‍ കണ്ടെത്തിയത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT