Life

'ഒരുപക്ഷേ ജീവന്‍ നഷ്ടമായേക്കും'; ചൊവ്വയിലേക്ക് പോവാന്‍ തയ്യാറെടുക്കുന്നുവെന്ന് ഇലോണ്‍ മസ്‌ക്

ചൊവ്വയിലേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നുവെന്ന് സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്. തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അതെന്നും പരിശ്രമങ്ങള്‍ കാര്യമായി നടത്തി വരിക

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ചൊവ്വയിലേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നുവെന്ന് സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്. തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അതെന്നും പരിശ്രമങ്ങള്‍ കാര്യമായി നടത്തി വരികയാണെന്നും എച്ച്ബിഒ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മസ്‌ക് വെളിപ്പെടുത്തിയത്.
 ഭൂമിയിലുള്ളതിനെക്കാള്‍ മരണസാധ്യത ചൊവ്വയില്‍ കൂടുതലാണെന്നും അത്തരം അപകടങ്ങളെ കുറിച്ച് ബോധവാനാണെന്നും മസ്‌ക് പറഞ്ഞു.

ചൊവ്വയിലെത്തിയാല്‍ തന്നെ അവിടുത്തെ സാഹചര്യങ്ങളില്‍ പിടിച്ച് നില്‍ക്കാവില്ലെന്നതാണ് സത്യമെങ്കിലും ആഗ്രഹവും തീരുമാനവും ഉറച്ചതാണ്.ആളുകള്‍ എവറസ്റ്റ് കീഴടക്കുന്നില്ലേ? ഓരോ പര്‍വ്വതാരോഹകനും ജീവന്‍ പണയപ്പെടുത്തിയല്ലേ മുന്നേറുന്നത് എന്നിട്ടും സാഹസികത അവര്‍ ഇഷ്ടപ്പെടുന്നുവെന്നതാണ് തന്റെ പ്രചോദനം എന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.

 ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കുന്നതിനു പുറമേ ടൈംട്രാവല്‍ കൂടി പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മസ്‌കിന്റെ സ്‌പേസ്ഷിപ്പ്. ഭൂമിയുടെ ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്നതിന് പുറമേ ചന്ദ്രനിലേക്കും പോവാന്‍ സ്‌പേസ് ഷിപ്പ് പര്യാപ്തമായിരിക്കുമെന്നാണ് മസ്‌കിന്റെ അവകാശവാദം. 2023 ല്‍ ജാപ്പനീസ് കോടീശ്വരനായ യുസാകു മസേവയെ 2023 ല്‍ ചന്ദ്രനിലെത്തിക്കാനാണ് സ്റ്റാര്‍ഷിപ്പിന്റെ പദ്ധതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT