Life

കിണറ്റില്‍ വീണ സിംഹത്തിന് മുതല്‍ കറങ്ങിനടന്ന പുള്ളിപുലിക്ക് വരെ റസീല രക്ഷകയാണ്  

ആയിരത്തോളം മൃഗങ്ങളെ രക്ഷിച്ചുകഴിഞ്ഞ റസീല 300ഓളം സിംഹങ്ങള്‍ക്കും 515ഓളം പുള്ളിപുലികള്‍ക്കും ഉള്‍പ്പെടെ ഒട്ടേറെ മുതലകള്‍ക്കും പാമ്പുകള്‍ക്കുമെല്ലാം രക്ഷകയായി.

സമകാലിക മലയാളം ഡെസ്ക്

31കാരിയായ റസീലാ വഥേറിന് ഗീര്‍ നാഷണല്‍ പാര്‍ക്കിലെ ആദ്യ വനിതാ ഗാര്‍ഡായി നിയമനം ലഭിക്കുമ്പോള്‍ അതൊരു സ്വപ്‌നം യാഥാര്‍ത്ഥ്യമായതായിരുന്നു. ആയിരത്തോളം മൃഗങ്ങളെ രക്ഷിച്ചുകഴിഞ്ഞ റസീല 300ഓളം സിംഹങ്ങള്‍ക്കും 515ഓളം പുള്ളിപുലികള്‍ക്കും ഉള്‍പ്പെടെ ഒട്ടേറെ മുതലകള്‍ക്കും പാമ്പുകള്‍ക്കുമെല്ലാം രക്ഷകയായി. ഇന്ന് അടുത്തുള്ള ഗ്രാമങ്ങളില്‍ മൃഗങ്ങളെ സംരക്ഷിക്കാനും രക്ഷിക്കാനുമൊക്കെയുള്ള ബോധവത്കരണം നല്‍കുന്നതിന്റെ തിരക്കിലും കൂടെയാണ് ഇവര്‍. 

ഗുജറാത്തിലെ ജുണാഗാഥ് ജില്ലക്കാരിയാണ് ഈ മൃഗസ്‌നേഹി. 2007 ഗുജറാത് വനം പരിസ്ഥിതി വകുപ്പ് റിക്രൂട്ടിംഗ് തുടങ്ങിയപ്പോഴാണ് റസീല ഭാഗ്യം പരിക്ഷിക്കാമെന്ന് കരുതിയത്. സഹോദരന്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടപ്പോള്‍ റസീല സ്വപ്‌നം സ്വന്തമാക്കി. 

'ഭരണനിര്‍വ്വഹണ വകുപ്പും ചെക്ക് പോസ്റ്റ് ഡ്യൂട്ടിയുമൊക്കെ സ്ത്രീകള്‍ സ്ഥിരമായി തിരഞ്ഞെടുക്കുന്നവയാണ്. എന്നാല്‍ ഇതൊന്നും എനിക്ക് താല്‍പര്യമുള്ളവയായിരുന്നില്ല. മൃഗങ്ങളെ രക്ഷിക്കാനുള്ള ടീമിലേക്ക് അവസരം വന്നപ്പോള്‍ എന്തുകൊണ്ട് ശ്രമിച്ചുകൂടാ എന്ന് ചിന്തിക്കുകയായിരുന്നു', റസീല പറയുന്നു.

കിണറ്റില്‍ വീണ സിംഹത്തെ രക്ഷിച്ചതുമുതല്‍ കറങ്ങിനടന്ന പുള്ളിപുലിയെ വരുതിയിലാക്കിയതുവരെ നീളുന്നു റസീലയുടെ സാഹസങ്ങള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT