Life

ഖത്തറിനെ പിന്തള്ളി, ഇനി ലോകത്തെ സമ്പന്ന നഗരം മക്കാവോ

ലോകത്ത് ഏറ്റവും കൂടുതല്‍ കാസിനോകള്‍ ഉള്ള നഗരമായ മക്കാവോ പോര്‍ച്ചുഗീസ് കോളനിയായിരുന്ന സ്ഥലമാണ്. ഒട്ടേറെ ഹോട്ടലുകളും റിസോര്‍ട്ടുകളും ഇവിടെയുണ്ട്

സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം എന്ന നേട്ടം സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് മക്കാവോ. നിലവിലെ സമ്പന്നക്കാരായ ഖത്തറിനെ മറികടന്ന് റെക്കോഡ് തിരുത്തിക്കുറിക്കാന്‍ മക്കാവോയ്ക്ക് കഴിയും എന്നാണ് വിലയിരുത്തലുകള്‍. അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.)കണക്കുകള്‍ പ്രകാരം മക്കാവോയുടെ ആളോഹരി ജി.ഡി.പി. 2020ഓടെ 1,43,116 ഡോളര്‍ എന്ന നിലയിലേക്ക് ഉയരും. 2023ല്‍ 1,72,681 ഡോളര്‍ എന്ന നിലയിലേക്ക് എത്തുന്നതോടെ നിലവിലെ ഏറ്റവും സമ്പന്ന നഗരമായ ഖത്തറിനെ പിന്നിലാക്കാന്‍ മക്കാവോയ്ക്ക് കഴിയും. ഇതേ കാലയളവില്‍ 1,39,151 ഡോളര്‍ ആയിരിക്കും ഖത്തറിന്റെ ആളോഹരി ജിഡിപി. 

ചൈനയുടെ അധീനതയിലുള്ള വിനോദസഞ്ചാര കേന്ദ്രമായ മക്കാവോ ചൂതാട്ടത്തിനു പേരുകേട്ട സ്ഥലമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കാസിനോകള്‍ ഉള്ള നഗരമായ മക്കാവോ ഒരു കാലത്ത് പോര്‍ച്ചുഗീസ് കോളനിയായിരുന്നു. ഒട്ടേറെ ഹോട്ടലുകളും റിസോര്‍ട്ടുകളും ഇവിടെയുണ്ട്.  

2001ല്‍ 34,500 ഡോളര്‍ ആയിരുന്ന മക്കാവോയുടെ ആളോഹരി ജി.ഡി.പിയാണ് ഇപ്പോള്‍ മൂന്നിരട്ടിയിലധികമാണ് വര്‍ധിച്ചിരിക്കുന്നത്. മക്കാവോയ്ക്കും ഖത്തറിനും പിന്നാലെയായി ലക്‌സംബര്‍ഗാണ് മൂന്നാം സ്ഥാനത്ത്. ലക്‌സംബര്‍ഗിന്റെ ആളോഹരി ജി.ഡി.പി. 1,18,150 ഡോളറാകുമെന്നാണ് കണക്കാക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളായ അയര്‍ലാന്‍ഡും നോര്‍വെയും ആദ്യ പത്തില്‍ ഇടം നേടുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം യുഎസ് 12-ാം സ്ഥാനത്താണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT