Life

നദിക്ക് മുകളിൽ സദാ കറങ്ങി 'ഐസ് ഡിസ്ക്' ; അത്ഭുതം പൂണ്ട് ശാസ്ത്രലോകം (വീഡിയോ)

90 മീറ്റർ വിസ്തൃതിയുള്ള കൂറ്റൻ മഞ്ഞുപാളി ആന്റി ക്ലോക്ക് വൈസായി സദാ കറങ്ങിക്കൊണ്ടിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ : കുട്ടികൾ കളിക്കുന്ന സ്പിന്നറെ പോലെ, നദിക്കു മുകളിൽ സദാ കറങ്ങിക്കൊണ്ടിരിക്കുന്ന വൃത്താകൃതിയിലുള്ള മഞ്ഞുപാളി ശാസ്ത്രലോകത്തിന് വിസ്മയമാകുന്നു. അമേരിക്കയിലെ വെസ്റ്റ് ബ്രൂക്കിലെ പ്രെസ്യൂംസ്കോട്ട് നദിക്കു മുകളിലാണ് ഈ പ്രതിഭാസം രൂപപ്പെട്ടത്. 90 മീറ്റർ വിസ്തൃതിയുള്ള കൂറ്റൻ മഞ്ഞുപാളി ആന്റി ക്ലോക്ക് വൈസായി സദാ കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഡിസ്കിന്റെ ആകൃതിയിൽ ആയതിനാൽ 'ഐസ് ഡിസ്ക് പ്രതിഭാസം' എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. 

മുകളിൽനിന്നുള്ള കാഴ്ചയിൽ മേഘാവൃതമായ അന്തരീക്ഷത്തിൽ നദിയിൽ ഒരു ഭൂമി രൂപംകൊണ്ടതായാണ് തോന്നുക. ലോകത്ത് അത്യപൂർവമായി ഈ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്ര വലിയ ഐസ് ഡിസ്ക് കാണപ്പെടുന്നതെന്നാണ് ഗവേഷകർ പറയുന്നത്. അതേസമയം അത്യപൂർവ കാഴ്ചയിൽ അമ്പരപ്പും അത്ഭുതവും  കൂറുകയാണ് വെസ്റ്റ് ബ്രൂക്ക് നിവാസികൾ.

നദിയിലെ താപനിലയിലെ വ്യതിയാനമാണ് ഇത്തരത്തിൽ മഞ്ഞുപാളി ഉടലെടുക്കാൻ കാരണമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.  നദീജലം  ഒരു ചുഴലിപോലെ രൂപാന്തരം പ്രാപിക്കുകയാണെന്നും പിന്നീട് അവിടം വേഗത്തിൽ തണുത്തുറയുകയാണെന്നുമാണ് ഗവേഷകരുടെ നിഗമനം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ഐസ് ഡിസ്കിന് പിന്നിലെ കാരണം തിരഞ്ഞ് ശാസ്ത്രലോകം തല പുകയ്ക്കുമ്പോൾ, പക്ഷികൾ നിർഭയമായി ഒറ്റയ്ക്കും കൂട്ടായും മഞ്ഞുപാളിയിൽ വിശ്രമിക്കാനെത്തുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT